Moidu Pilakkandy
ഡ്യൂപ്പ്...!
തെന്നിന്ത്യയിലെ രതിബിംബമായിരുന്ന ഷക്കീല ഉൾപ്പെടെ അനേകം നായികമാരുടെ ഡൃൂപ്പായി ആഭിനയിച്ച സുരയ്യാ ബാനു എന്ന എക്സ്ട്രാനടിയുടെ ജീവിതകഥ.വെള്ളിത്തിരയിലെ താരപ്പൊലിമകൾക്കുപിറകിലെ ചതിയും കണ്ണീരും വിഷാദവും നിറഞ്ഞ സിനിമാലോകത്തെ യഥാർത്ഥമായി ഈ കൃതി ചിത്രീകരിക്കുന്നു.മലയാളത്തിലെ ആത്മകഥാസാഹിത്യത്തിൽ ഇന്നോളം നാം വായിച്ചറിഞ്ഞിട്ടില്ലാത്ത അസാധാരണമായ ജീവിതാനുഭവങ്ങൾ.
സുരയ്യ ബാനു, ഒരു താരമാകാൻ ആഗ്രഹിച്ച് തമിഴ് സിനിമകളിൽ ഭാഗ്യം പരീക്ഷിക്കാൻ ചെന്നൈയിലെ കോടമ്പാക്കത്ത് എത്തി. എന്നാൽ അവിടെ മറ്റോരുനിയോഗമായിരുന്നു സുരയ്യ ഭാനുവിനെ സിനിമയിൽ കാത്തിരുന്നത്. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൻ്റെ വിലക്കുകളും പ്രതിബന്ധങ്ങളും ഉപേക്ഷിച്ച് സുരയ്യ ഭാനു അന്നത്തെ മലയാള സിനിമകളിലെ സോഫ്റ്റ് പോൺ രാജ്ഞിയായ ഷക്കീലയ്ക്ക് വേണ്ടി "ബോഡി ഡബിൾ" ആയി തന്റെ സിനിമാജീവിതം ആരംഭിച്ചു. എന്നാൽ പെട്ടെന്ന് തന്നെ ഷക്കീലാതരംഗവും ഇത്തരം പടങ്ങളുടെ നിർമ്മാണവും നിലച്ചതോടെ താരങ്ങൾക്കും അനേകം സിനിമാപ്രവർത്തകർക്കും ഒപ്പം സുരയ്യഭാനുവിനും തൻ്റെ ഉപജീവനമാർഗ്ഗം തടസപ്പെട്ട് കാര്യങ്ങൾ കൂടുതൽ പ്രയാസത്തിലാക്കി. ചഞ്ചലമായ ഒരു വ്യവസായത്തിലെ തൻ്റെ പോരാട്ടത്തിന്റെ ആഖ്യാനമാണ് സുരയ്യയുടെ "ഡ്യൂപ്പ്".
മലയാളത്തിലെ വമ്പൻ പ്രസാധകർ ആയ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച സുരയ്യയുടെ ആത്മകഥ വലിയ വിൽപ്പനയാണ് നേടിയത്. 2014 ൽ ആദ്യ എഡിഷൻ ആയി പുറത്തിറങ്ങിയ ഈ കൃതി ഇതിനകം മൂന്ന് പതിപ്പുകൾ നടത്തി. കൂടാതെ കാലിക്കറ്റ് സർവകലാശാലയിലെയും കോട്ടയം എംജി സർവകലാശാലയിലെയും മലയാള സാഹിത്യ വിദ്യാർത്ഥികൾക്ക് ഒരു റഫറൻസ് പുസ്തകമായി ഉപയോഗിക്കുന്നു. സുരയ്യ ഇപ്പോൾ ചെന്നൈയിൽ കുടുംബിനിയായി താമസിക്കുന്നു. അതോടൊപ്പം ഒരു സ്കൂൾ അധ്യാപികയായി ജോലി ചെയ്യുന്നു. ബോഡി ഡബിൾ എന്ന നിലയിൽ അവരുടെ മുൻകാല ജോലിയെക്കുറിച്ച് അവരുടെ ഭർത്താവിനോ കുടുംബത്തിനോ കൂടുതൽ അറിയില്ല. അതൊക്കെ വിട്ട് ചെന്നൈയിൽ പുതിയൊരു ജീവിതം നയിക്കുന്നതിനാൽ അവരുടെ പുസ്തകം തമിഴിലേക്ക് വിവർത്തനം ചെയ്യരുതെന്ന് പ്രസാധകരുമായുള്ള കരാറിൽ പറയുന്നു.
0 notes
അച്ഛൻ്റെയും മകളുടെയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം 'റാണി'; ട്രെയിലർ റിലീസായി
[video width="1280" height="720" mp4="https://boolokam.com/wp-content/uploads/2023/04/RANI-TRAILER.mp4"][/video]
'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്��ിച്ചെത്തുന്ന ചിത്രം 'റാണി'യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമ തീർത്തുമൊരു ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ളതാണ്. ചിത്രത്തിൻ്റെ കഥ മണിസ് ദിവാകറിന്റേതാണ്. ചിത്രത്തിൽ മുൻനിര അഭിനേതാക്കളായി ജയൻ ചേർത്തല, കുളപ്പുള്ളി ലീല, മഖ്ബൂൽ സൽമാൻ, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു.
മണിസ് ദിവാകർ, ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാൻസി എന്നിവരാണ് സഹനിർമ്മാതാക്കൾ. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ വി.ഉണ്ണികൃഷ്ണൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, സംഗീതം: രാഹുൽരാജ് തോട്ടത്തിൽ, ബി.ജി.എം: ധനുഷ് ഹരികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മുനീർ പൊന്നാൾ, അസോസിയേറ്റ് ഡയറക്ടർമാർ: സജിഷ് ഫ്രാൻസിസ്, ശ്രീദേവ് പുത്തേടത്ത്, അസിസ്റ്റന്റ് ഡയറക്ടർമാർ: ജോസ്വിൻ ജോൺസൻ, ആര്യൻ ഉണ്ണി, ഇബ്നു, ദിയകൃഷ്ണ, ഫിനാൻസ് മാനേജർ: നൗസൽ നൗസ, ആർട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ഹെന്ന & ദീപിക, കോസ്റ്റ്യൂം: ദിയകൃഷ്ണ, രണ്ടാം യൂണിറ്റ് ക്യാമറ: മുഹമ്മദ് ആർ.എഫ്.ഐ, ലൊക്കേഷൻ മാനേജർ: ജൈസൺ കട്ടപ്പന, സ്റ്റുഡിയോ: മാജിക് മാങ്കോ ഫിലിം സ്റ്റുഡിയോ, ഡി&എസ് മീഡിയ വർക്ക്സ്റ്റേഷൻ കൊച്ചി, വി.എഫ്.എക്സ്: ബെർലിൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശങ്കർ, കളറിസ്റ്റ്: അപ്പോയ്, പി.ആർ.ഒ: ഹരീഷ് എ.വി, മാർക്കറ്റിംങ് & പ്രമോഷൻസ്: ബി.സി ക്രിയേറ്റീവ്സ്, സ്റ്റിൽസ്: അംബരീഷ്. ആർ, ഡിസൈൻ: അതുൽ കോൾഡ്ട്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ തീയേറ്ററിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
0 notes
Flexibility at its peak
കടപ്പാട് : Aks Arts
" The Lady Supertar " " The Lady Amithabh" "Action Queen of Indian Cinema "....... One And Only VIJAYASHANTHI
ഇന്ത്യൻ സിനിമയിൽ ആക്ഷൻ യുഗത്തിന് തുടക്കം കുറിച്ച നായിക.തനിക്ക് മുൻപും ശേഷവും ആക്ഷൻ രംഗങ്ങൾ ചെയ്ത നായികമാർ ഉണ്ട് . പക്ഷെ അവർക്ക് ഒന്നും വിജയാശാന്തിയുടെ പത്തിൽ ഒന്ന് പോലും പെർഫെക്ഷൻ ഇല്ലായിരുന്നു.അക്കാലത്തു ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയും വിജയശാന്തി ആയിരുന്നു. കാക്കി ഇട്ടാൽ വിജയശാന്തിയോളം പെർഫെക്ട് ആരുമില്ലായിരുന്നു.1980 ൽ kallukkul eeram എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ വിജയശാന്തി ആദ്യ കാലത്ത് ഗ്ലാമറിന്റെ അതിർ വരമ്പ് ഭേദിച് അഭിനയിച്ച നായിക ആണ്.
Neti bharatham (1983) എന്നാ ചിത്രത്തിലൂടെ സ്ത്രീ പക്ഷ സിനിമകളുടെ ഭാഗമായി. തുടർന്ന് Challenge,Agni parvatam, Prathighatana, Bharatha Nari തുടങ്ങി വിജയശാന്തി ഗ്ലാമർ കളം മാറ്റി ചവിട്ടി തുടങ്ങിയ ചിത്രങ്ങൾ. വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ സൂപ്പർ സ്റ്റാർ പദവി സ്വന്തമാക്കിയ നടിയും വിജയശാന്തി തന്നെ. 1990 ൽ മോഹൻഗാന്ധി സംവിധാനം ചെയ്ത കർത്തവ്യം പുറത്തിറങ്ങി.അക്ഷരാർത്ഥത്തിൽ വിജയശാന്തി എന്ന ആക്ഷൻ നായികയുടെ യുഗം അവിടെ തുടങ്ങി.
ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അവർ നേടി.. ഈ പുരസ്‌കാരംനേടുമ്പോൾ അവർക്ക് പ്രായം 24. ഡബ്ബിങ് ആശ്രയിച്ചു പുരസ്‌കാരം നേടുന്ന നായികമാർ ഡബ്ബിങ് ആർട്ടിസ്റ്റുകളെ മറക്കുന്ന പ്രവണത ആണുള്ളത്, അതിനു വിപരീതമായി ദേശീയ പുരസ്‌കാരം നേടിയപ്പോൾ വിജയശാന്തി തനിക്ക് ശബ്ദം നൽകിയ സരിതയെ മറന്നില്ല..ഈ പുരസ്കാരത്തിന്റെ ക്രെഡിറ്റ് അവർക്കും കൂടി അവകാശപ്പെട്ടതാണെന്നു പറഞ്ഞത് ഏറെ സന്തോഷം തോന്നിയ കാര്യം .
നായകന്മാരെ വെല്ലുന്ന മെയ് വഴക്കം, സംഘട്ടന രംഗങ്ങളിലെ പെർഫെക്ഷൻ, സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സ്വാഗ്, ഡോമിനേറ്റിംഗ് ഫീൽ എല്ലാം തികഞ്ഞ ഒരു ഒന്നൊന്നര നായിക .വിജയശാന്തി ഫൈറ്റ് ചെയ്യാൻ കാല് പൊക്കുന്നതു കണ്ട് പല നായികമാരും അവരെ അനുകരിച് ആക്ഷൻ പയറ്റി, എന്ന് മാത്രല്ല എന്തൊക്കെയോ കാണിച്ചു കൂട്ടിയത് എന്നല്ലാതെ വിജയശാന്തിയുടെ പത്തിലൊന്നു പെർഫെക്ഷൻ അവർക്ക് കിട്ടിയില്ല. പിന്നെ ഭേദം വാണി വിശ്വനാഥ് ആയിരുന്നു. മലയാളത്തിന്റെ വിജയശാന്തി ആയിരുന്നു വാണി. പക്ഷെ വാണിയെ പോലെ കാക്കി ഇട്ടാൽ അമിത പുരുഷത്വം തോന്നിക്കില്ലാരുന്നു വിജയശാന്തിക്ക്. വിജയശാന്തിക്ക് ഏത് റോളും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു.ഒരു feminie charm ഉണ്ടായിരുന്നു അവർക്ക്..
ക്ലാസ്സ്, മാസ്സ്, ആക്ഷൻ, ഗ്ലാമർ, സീരിയസ്, കോമഡി, ദേവി റോളുകൾ, ഡാൻസ്, ഇമോഷണൽ എല്ലാം ആ കൈകളിൽ ഭദ്രം. അതിനൊത്ത physical features ആയിരുന്നു വിജയശാന്തിയുടേത്. ലിമിറ്റെഷൻസ് കുറവുള്ള നായിക.തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ചതിനു ശേഷം 1996 ൽ യുവതുർക്കിയിലൂടെ മലയാളത്തിൽ എത്തി. സാക്ഷാൽ ആക്ഷൻ കിങ് സുരേഷ് ഗോപിക്കൊപ്പം. ആക്ഷന്റെ രാജാവും റാണിയും കൂടി ഒത്തു ചേർന്നപ്പോ കിട്ടിയത് ഒരു കിടിലൻ ആക്ഷൻ പടം.
സുരേഷ് ഗോപിക്കോപം നിൽക്കുമ്പോൾ പോലും അവരുടെ ഡോമിനൻസ്,പെർഫോമൻസ്- ഭാഗ്യലക്ഷ്മിയുടെ ഡബ്ബിങ് ചുമ്മാ തീ . എടുത്ത് പറയേണ്ടതാണ്.. മലയാളത്തിൽ ഫ്ലോപ്പ് ആയെങ്കിലും ആന്ധ്രയിലും തമിഴ്‌നാട്ടിലും ആ ചിത്രം വൻ ഹിറ്റ് ആയി. 1998 ൽ വീണ്ടും മലയാളത്തിൽ എത്തി കല്ല് കൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തിലൂടെ. ഒരു ക്ലാസ്സ് റോൾ അത് അവർ പെർഫെക്ട് ആക്കി.ഒരു ദേശിയ പുരസ്‌കാരം, 5 സംസ്ഥാന പുരസ്‌കാരം,7 ഫിലിംഫയർ പുരസ്‌കാരം സ്വന്തമാക്കി. ഇന്നും സൗത്ത് ഇന്ത്യൻ സിനിമയിൽ വിജയശാന്തി എന്ന താരചക്രവർത്തിനിയുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്.
0 notes
നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് ട്രെയ്‌ലർ പുറത്തിറങ്ങി.. അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്.
https://youtu.be/AFDe2rgqv08
മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ഖജുരാഹോ ഡ്രീംസിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. സുപ്പര്‍ ഹിറ്റ് ഗാനങ്ങളിലുടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഹരിനാരായണന്റെതാണ് വരികള്‍. കലാസംവിധാനം - മോഹന്‍ ദാസ്, മേക്കപ്പ് - കോസ്റ്റ്യൂം ഡിസൈന്‍ - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദുഷ, പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പിടി.
0 notes
സൗബിൻ ഷാഹിർ,ബിനു പപ്പു, നസ്ലിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന “അയൽവാശി” ഇന്നു മുതൽ സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തിച്ചു .’തല്ലുമാല’യുടെ വൻ വിജയത്തിനു ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ ആണ് നായിക.സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് “അയൽവാശി”.,ജഗദീഷ്, ഗോകുലൻ,നിഖില വിമൽ,ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
അയൽവാസികളായ സുഹൃത്തുക്കൾക്കിടയിൽ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും വാശികളും തെറ്റിദ്ധാരണകളുമൊക്കെ പറയുന്ന ഒരു കൊച്ചു ചിത്രമാണ് ഇർഷാദ് പെരാരി ഒരുക്കിയിരിക്കുന്ന അയൽവാശി. തനിനാട്ടിൻപുറത്തുകാരായ കുറച്ചു മനുഷ്യർ, അവർക്കിടയിൽ നടക്കുന്ന ചില കാര്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഈരാറ്റുപേട്ടയിലെ വളരെ സാധാരാണക്കാരായ ഒരു കുടുംബവും അവിടുത്തെ മരുമകനും അയാളുടെ സുഹൃത്തുക്കളുമാണ് കഥയിലെ പ്രധാന താരങ്ങൾ.
സൗബിൻ, ബിനു പപ്പു, ലിജോ മോൾ, നിഖില വിമൽ, നസ്‌ലിൻ, ഗോകുലൻ തുടങ്ങിയവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നത്. പെങ്ങളുടെ വിവാഹനിശ്ചയ ദിവസം ആ വീട്ടിലെ ബഹളത്തിനിടെ സംഭവിക്കുന്ന ഒരു കാര്യത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. അത് രണ്ട് സുഹൃത്തുക്കൾക്കിടയിലെ തെറ്റിദ്ധാരണയും അഭിമാനപ്രശ്നവുമൊക്കെയായി മാറുന്നിടത്താണ് സിനിമ പ്രേക്ഷകനേയും കൂടെ കൂട്ടുന്നത്. പെങ്ങളുടെ വിവാഹത്തേക്കാളും സ്വന്തമായി ഒരു വീട് എന്ന ആഗ്രഹത്തേക്കാളും വലുതായി ആ പ്രശ്നം താജുവിന് (സൗബിൻ) മാറുകയാണ്. അതോടെ അതിന്റെ പരിഹാരത്തിനായി അയാൾ ഇറങ്ങിത്തിരിക്കുന്നത് ഒക്കെ ആണ് സിനിമാ പറയുന്നത്.
പെർഫോമൻസുകളുടെ കാര്യത്തിൽ എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.പ്രത്യേകിച്ചു സൗബിൻ അനിയത്തിയുടെ വിവാഹത്തിന് ഒരു മുതിർന്ന ചേട്ടനിൽ ഉള്ള ഉത്തരവാദിത്തങ്ങളിൽ നിന്നൊക്കെ മാറി നിൽക്കുന്ന അല്ലെങ്കിൽ സാഹചര്യങ്ങൾ അങ്ങനെയാക്കുന്ന ഒരാളുടെ ഇമോഷൻസൊക്കെ സൗബിന് നന്നായി അവതരിപ്പിക്കാനായിട്ടുണ്ട്. ഒരു നാട്ടിൻപുറത്തുകാരന്റെ വേഷപകർച്ചയും പ്രാരാബ്ധക്കാരന്റെ ഭാവങ്ങളുമെല്ലാം സൗബിനിൽ ഭദ്രമായിരുന്നുവെന്ന് വേണം പറയാൻ.ബിനു പപ്പു, നസ്‌ലിൻ, ലിജോ മോൾ, നിഖില, ഗോകുലൻ, ജഗദീഷ് തുടങ്ങിയവരും അവരവരുടെ ഭാഗങ്ങൾ മികച്ചതാക്കി. തല്ലുമാല എന്ന ഹിറ്റിന് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിച്ച ചിത്രം കൂടിയായിരുന്നു ഇത്.
നല്ല മനസുള്ള ആളുകൾക്ക് എപ്പോഴും സമാധാനക്കേടും സങ്കടവുമൊക്കെയായിരിക്കുമെന്ന് തമാശയ്ക്കാണേലും പലപ്പോഴും നമ്മൾ പറയാറുണ്ട്. അത്തരം ചില കാര്യങ്ങൾ അയൽവാശിയും ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുടുംബ സമേതം കാണാൻ പറ്റുന്ന ഒരു പക്കാ ഫാമിലി കോമഡി ഫീൽ ഗുഡ് മൂവിയാണ് അയൽവാശി.
https://youtu.be/KcKt1T3WaKg
തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരി ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.പൃഥ്വിരാജിന്റെ സഹസംവിധായകനായി ലൂസിഫറിൽ ഇർഷാദ് പരാരി പ്രവർത്തിച്ചിട്ടുണ്ട്.സജിത് പുരുഷൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സംഗീതം-ജേക്സ് ബിജോയ്, എഡിറ്റർ-സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ-ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷര്‍ ഹംസ,പരസ്യകല-യെല്ലോ ടൂത്ത്, സ്റ്റിൽസ്-രോഹിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സജി പുതുപ്പള്ളി
0 notes
മണിച്ചിത്രത്താഴിന്റെ താക്കോൽ
Ayyappan A Aacharya
എന്താവാൻ... ഞാൻ വാര്യർക്ക് ഒരു 'പ' അങ്ങട് ഇട്ടുകൊടുത്തു.
എന്നിട്ട് വാര്യര് കെടന്നോ?
ഹയ്യ് ! പ ഇട്ടാ കെടക്കയെ . ഞാൻ ആ പ ഇങ്ങട് പിടിച്ചു. എന്നിട്ടൊരു ത അങ്ങടിട്ടു കൊടുത്തു.
ത.. ആത്രേയല്ലേ ഉള്ളൂ. തയ്ക്ക് പിടിച്ചോളൂ. താക്കോലെടുക്കാത്തരുണോദയത്തിൽ താനേ മുഴങ്ങും…
ഹേ നിർത്ത് നിർത്ത്... താക്കോൽ കൊടുക്കാതേന്ന് ചൊല്ലു.
അതേല്ലോ... താക്കോലെടുക്കാ…ത…രു…ണോ..ദ…യ…ത്തി…ൽ…
ഹയ്യ് ! പിന്നേയും ഉണ്ണിത്താനെന്താ താക്കോലെടുക്കാതെ... എന്തായിത്?
എടുത്തിട്ടില്ല അത്രതന്നെ. ശരിക്കും താക്കോൽ എടുത്തിട്ടില്ല. മാടമ്പള്ളിയുടെ മേട പൂട്ടീട്ട് താക്കോലെടുക്കാൻ മറന്നിരിക്കുണ്. ഛേ..
മണിച്ചിത്രത്താഴ് എന്ന കഥ മുന്നോട്ടുപോകുമ്പോൾ നമ്മൾ ഈ ഒരു താക്കോലിനെ കുറിച്ച് മറന്നുപോകുന്നുണ്ട്. മാടമ്പള്ളി മേട നമ്മുടെ ഓരോരുത്തരുടെയും ബോധമനസ്സാണ്. ഉണ്ണിത്താൻ പൂട്ടിയിട്ടും എടുക്കാൻ മറന്നുപോയ ആ താക്കോൽ... അത് വീണ്ടെടുക്കാൻ ചെല്ലുമ്പോഴേക്കും വൈകിയിരുന്നു. ആ മേട നമ്മുക്കായ് തുറന്നുകിടന്നു. പിന്നീടൊരിക്കലും ആ വാതിൽ പൂട്ടപ്പെടുന്നില്ല.
ദശാബ്ദങ്ങളായി പൂട്ടിക്കിടന്ന നാഗവല്ലിയുടെ തെക്കിനി, ഗംഗ പുതിയ താക്കോൽ കൊണ്ട് തുറക്കുന്ന നിമിഷം മുതൽ നമ്മൾ ആ തെക്കിനിക്കുള്ളിൽ കുടുങ്ങിപ്പോവുകയാണ്. പുതിയ ആ താക്കോലാണ് തെക്കിനി എന്ന ഉപബോധമനസ്സിനെ തുറക്കുന്നത്. അവിടെയാണ് അവൾ, അവളുടെ നിറങ്ങൾ, ധ്വനികൾ, ചുവടുകൾ, നീറലുകൾ, വിരഹം, കോപം, വൈരനിര്യാതനം...
"അറിഞ്ഞോ ആ താക്കോല് പണിഞ്ഞ കൊല്ലൻ കിടപ്പായിട്ടുണ്ടെന്ന്. ദേഹത്താകെ പൊങ്ങിയുട്ടുണ്ടെന്നാ കേട്ടത്. പിന്നെ, താക്കോല് പണിയിക്കാൻ പോയ ആ പയ്യനില്ലേ. ചന്തൂന്റെ കൂട്ടുകാരൻ ബിച്ചു! അവനും പനിച്ചു തുടങ്ങിയെന്ന്"
ആ നിമിഷം മുതൽ നമ്മുക്കും പനിച്ചു തുടങ്ങുവാണ്. ആ ഭയം പിന്നീട് അല്ലിയെ ഓടിച്ച് കേറ്റുന്നത് ശ്വാസം കിട്ടാത്ത ഒരു അറയിലേക്കാണ്. അതിന്റെ വാതില് പുറത്ത് നിന്ന് പൂട്ടപ്പെടുന്നു. നാഗവല്ലിയുടെ വിരലുകളും, താക്കോലും നമ്മൾ കാണുന്നു.
"ഞാൻ മേള് ലോട്ട് ചെന്നപ്പോൾ ആരാണ്ടെന്റെ പൊറകേ വരുന്നപോലെ തോന്നി ഓടിയതാ. ഓടി അറയ്ക്കകത്തേക്ക് അറിയാതെ കേറിപ്പോയി. അപ്പോഴേക്കും ആരോ പുറത്തുനിന്നും പൂട്ടിക്കളഞ്ഞു"
ആ താക്കോൽ ഉപബോധമനസ്സിനുമുള്ളിലായ് പേരറിയാത്ത മറ്റൊരു ഇടത്തേക്ക്, അവളുടെ ഉന്മാദത്തിലേക്ക് നമ്മെ തടവിലാക്കുന്നു. എല്ലാ താക്കോലുകളും അവളുടെ കൈകളിലാണ്. (മറ്റൊരു താക്കോൽ ഉപയോഗിച്ച് സണ്ണി ശ്രീദേവിയെ പൂട്ടിയിടുന്നുണ്ടെങ്കിലും അത് ഗംഗക്ക്/ നാഗവല്ലിക്ക് വേണ്ടി ആയിരുന്നു!)
കഥയുടെ തുടക്കത്തിൽ അക്ഷരശ്ലോകവും, അതിൽ താക്കോൽ എന്ന് തുടങ്ങുന്ന കവിതാശകലം ഉൾപ്പെടുത്തിയതും വെറുതെയല്ല. മേട പൂട്ടിയിട്ട് എടുക്കാൻ മറന്നുപോയ താക്കോലിലേക്കുള്ള സൂചനമാത്രമല്ല അത്. തെക്കിനി തുറക്കാൻ ഉപയോഗിച്ച, അല്ലിയെ അറയിൽ പൂട്ടിയിടാൻ ഉപയോഗിച്ച താക്കോലുകളിലേക്കുള്ള സൂചനകൾ കൂടിയാണത്. ഉണ്ണിത്താൻ താക്കോൽ മറന്ന പരിഭ്രമത്തിൽ തെറ്റിച്ചുചൊല്ലിയ ആ വരികൾ ഇതാണ്. കുറ്റിപ്പുറത്തു കേശവൻനായർ എന്ന കവിയുടെ "ഗ്രാമകന്യക" എന്ന കവിതയിൽ നിന്നും (ഗ്രാമകന്യക എന്ന പേരിനെ അന്വർത്ഥമാക്കുന്ന പോലെ ആയിരുന്നു, ആ അക്ഷരശ്ലോക രംഗം ആ ചിത്രത്തിൽ).
"താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴി തന്‍ പുഷ്‌കല കണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷിവലന്മാര്‍"
എങ്കിലും മറ്റൊരു താക്കോലാണ് ഗംഗയെ നാഗവല്ലിയിലേക്ക് പരകായപ്രവേശം ചെയ്യിപ്പിക്കുന്നത്. ചമയപ്പെട്ടി കുലുക്കുന്പോൾ താഴെ വീഴുന്ന ആ താക്കോൽ. അത് തുറക്കുന്പോൾ ഗംഗ കാണുന്നത്, കടും ചേലകളും, ചിലങ്കകളും, ആഭരണങ്ങളും അല്ല. അപമൃത്യുപ്പെട്ട ഒരുവളുടെ ചർമ്മവും, ചലനവും, അഭിമാനവുമാണ്. അതാണ് ഗംഗ അണിയുന്നത്. ആ മാത്രയിലാണ്, ഒരുപക്ഷെ മണിച്ചിത്രത്താഴ് എന്ന കഥ തുടങ്ങുന്നതും, തിരിയുന്നതും, കാഴ്ചക്കാർ അവളുടെ ഇരകളാകുന്നതും... എത്ര വർഷങ്ങൾ കടന്നുപോയിട്ടും, ആ മേടയിലെ ഓരോ കോണിലും കാലത്തിന്റെ വേഗം മാറാല കെട്ടിത്തുടങ്ങിയിട്ടും, കാലമോ ഋതുക്കളോ സ്പർശിക്കാതെ ആ ചമയപ്പെട്ടിക്കുള്ളിലെ ചേലകളും, ചിലങ്കകളും, ആഭരണങ്ങളും മാത്രം മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു. നാഗവല്ലിക്ക് ശേഷം അവയിൽ സ്പർശിക്കപ്പെട്ട വിരലുകൾ ഗംഗയുടേതാണ്.
0 notes
കേരളത്തെ ദുഃഖത്തിലാഴ്ത്തി മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ വിട പറയുമ്പോള്‍ റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥയായ രമ്യ എസ്. ആനന്ദ് എന്ന യുവതി ആറ് വര്‍ഷം മുമ്പ് (11 - 11 - 2017) എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. അന്ന് പുതിയ ഫ്‌ലാറ്റിലേക്ക് മാറിയ രമ്യ അതേ ഫ്‌ലാറ്റ് സമുച്ചയത്തിലെ അന്തേ വാസിയായ മമ്മൂട്ടിയുടെ മാതാവിനെ പരിചയപ്പെട്ടതും പിന്നീട് സൗഹൃദത്തിലായതുമായ അനുഭവമാണ് കുറിപ്പിൽ പങ്കു വയ്ക്കുന്നത്. രമ്യയുടെ കുറിപ്പ് ഇങ്ങനെ...
Remya S Anand
"ഇതൊരു മനോഹരമായ സ്‌നേഹബന്ധത്തിന്റെ കഥയാണ്. ചില വ്യക്തികള്‍ നമ്മുടെ വാക്കിലും പ്രവൃത്തിയിലും എത്രയധികം സ്വാധീനം ചെലുത്തുന്നുണ്ടെന്നു മനസ്സിലാക്കിത്തരുന്നു ചില സന്ദര്‍ഭങ്ങള്‍. ആരെയും ഉപാധികളില്ലാതെ സ്‌നേഹിക്കുന്നതിനും സ്‌നേഹിക്കപ്പെടുന്നതിനും ഭാഗ്യം ലഭിച്ചതിനു ദൈവത്തോട് നന്ദിപറയുന്നു. അത് ജീവിതത്തിന്റെ ഒരു ട്രാന്‍സിഷന്‍ കാലഘട്ടമായിരുന്നു. ഏറെ പ്രിയങ്കരമായ അധ്യാപക ജോലിയില്‍ നിന്നും ഒട്ടും പ്രിയമല്ലാതിരുന്ന സര്‍ക്കാര്‍ ജോലിയിലേക്കും, തടാകത്തിലേക്ക് തുറക്കുന്ന ബാല്‍ക്കണികളുണ്ടായിരുന്ന പ്രിയ അപാര്‍ട്‌മെന്റ് വിട്ടു പുതിയതിലേക്കു മനസ്സില്ലാമനസ്സോടെ ചേക്കേറാനും തീരുമാനിച്ച കാലം."
"പുതിയ ഫ്‌ലാറ്റിന്റെ ഇന്റീരിയര്‍ പണികള്‍ പുരോഗമിക്കുന്നു. രാവിലെ പോയി വൈകുന്നേരം വരെ പണികള്‍ ചെയ്യിച്ചു ഞാന്‍ തിരികെ വരും. പുതുസു ഫ്‌ലാറ്റിന്റെ തൊട്ടപ്പുറമുള്ള ഡോര്‍ എപ്പോഴും അടഞ്ഞു തന്നെ കിടക്കും .അങ്ങനെയിരിക്കെ ഒരു ദിവസം അവിടെനിന്നും ഒരാള്‍ തല നീട്ടി. നല്ല ചുന്ദരി ഒരു ഉമ്മ ! ഉമ്മയെക്കണ്ടപ്പോഴേ എനിക്ക് ബോധിച്ചു . എന്റെ അച്ഛമ്മയുടെ ഒരു വിദൂര ഛായ. എന്നാല്‍ അച്ഛമ്മയുടെ മുഖത്തുള്ള തന്റേടമോ താന്‍ പോരിമയോ ഒട്ടില്ല താനും. മിണ്ടിയും പറഞ്ഞും ഞങ്ങള്‍ പെട്ടന്ന് കൂട്ടായി. പിന്നെ പണിക്കാര്‍ക്ക് പൈസ കൊടുക്കാനും താഴെ എത്തുന്ന പുതിയ ഫര്‍ണിച്ചര്‍ കലക്ട് ചെയ്യാനും ഒക്കെ ഉമ്മ എന്നെ സഹായിച്ചും തുടങ്ങി."
"രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത്. എവിടെയാ വീട് എന്ന് ചോദിച്ചപ്പോ ചെമ്പ് ;എന്ന് കേട്ടു ഞാനൊന്നു ശ്രദ്ധിച്ചു 'വൈക്കം' എന്നോ 'ചെമ്പ് 'എന്നോ കേട്ടാല്‍ ഏതു മലയാളിയും ഒന്നു കാത് കൂര്‍പ്പിക്കുമല്ലോ. ഉമ്മ ഉദാസീനമായി പിന്നെയും തുടര്‍ന്നു. മകന്‍ സിനിമയിലുണ്ട്. ഞാന്‍ ചെറുതായി ഒന്നൂടെ ഞെട്ടി. പിന്നെയാണ് പദ്മശ്രീ മമ്മുക്കയുടെ ഉമ്മയാണ് എന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് എനിക്കു തിരിഞ്ഞത്. (പുരുഷു എന്നെ അനുഗ്രഹിക്കണം.) പിന്നീട് ഫ്‌ലാറ്റിന്റെ പാലുകാച്ചലും ചടങ്ങുകളും ഒക്കെക്കഴിഞ്ഞു താമസം തുടങ്ങിയതോടെ ഉമ്മ എന്റെ ജീവന്റെ ഭാഗമായി. ഉമ്മ ഒരു നല്ല പാക്കേജ് ആയിരുന്നു. നല്ല നര്‍മ്മ ബോധം, ഉഗ്രന്‍ ഫാഷന്‍ സെന്‍സ്, കറ തീര്‍ന്ന മനുഷ്യസ്‌നേഹി."
"ആ പ്രായത്തിലുള്ള അമ്മമ്മമാരുടെ സ്ഥിരം കുനുഷ്ടുകള്‍ തീരെയില്ല. കൃഷിയുടെ ഏതു സംശയത്തിനും മറുപടിയുണ്ട്. ഞങ്ങളിരുവരും ഫ്‌ലാറ്റിന്റെ ഇടനാഴിയില്‍ അല്ലറ ചില്ലറ കൃഷികളൊക്കെത്തുടങ്ങി .അപാര്‍ട്‌മെന്റ് അസോസിയേഷന്‍ യെല്ലോ കാര്‍ഡ് കാണിക്കും വരെ ഞങ്ങളുടെ കൂട്ടുകൃഷി വിജയകരമായിത്തുടര്‍ന്നു. വിത്ത് സൂക്ഷിക്കുന്നതെങ്ങനെ, വളപ്രയോഗം ഇതിലൊക്കെ മറ്റുള്ളവരെ ഉപദേശിക്കാന്‍ തക്ക അറിവും ഞാന്‍ സമ്പാദിച്ചു. ഇതിനിടെ പിഎസ്സിയുടെ അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡര്‍ കിട്ടി.എനിക്ക് ജന്മനാടായ പത്തനംതിട്ടയിലേക്കു പോകേണ്ടിവന്നു. എന്റെ പ്രിയകൂട്ടുകാരുടെ നിരന്തര ശ്രമവും ഉമ്മയുടെ കടുത്ത പ്രാര്‍ഥനയും കൊണ്ടാവാം എനിക്ക് തിരിച്ചു എറണാകുളത്തെത്താന്‍ കഴിഞ്ഞത്. ഞങ്ങള്‍ വീണ്ടും ആറാം നിലയില്‍ സ്‌നേഹത്തിന്റെ പൂക്കളങ്ങള്‍ തീര്‍ത്തു. ഓണത്തിന് അപാര രുചിയുള്ള ഒരു ഇഞ്ചിക്കറിയുണ്ടാക്കിത്തന്നു ഉമ്മയെന്നെ വിസ്മയിപ്പിച്ചു."
"ഉമ്മയുടെ അചഞ്ചലമായ ദൈവവിശ്വാസം നമ്മെ അമ്പരപ്പിക്കും .നോമ്പ് കാലം എത്ര കടുത്ത അനുഷ്ടാനങ്ങളിലൂടെയും ഉമ്മ കടന്നു പോകും .എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കും. നോമ്പ് പിടിച്ചില്ലെങ്കിലും ഞങ്ങള്‍ മൂവരും ഉമ്മ കാരണം കൃത്യമായി നോമ്പ് തുറക്കാറുണ്ടായിരുന്നു. എന്റെയെല്ലാ പാചകപരീക്ഷണങ്ങളും ഉമ്മ ധൈര്യമായി പ്രോത്സാഹിപ്പിച്ചു .ഉമ്മയുടെ എല്ലാ ബന്ധുക്കളും എനിക്കും സ്വന്തമായി.അന്നുമിന്നും അങ്ങനെ തന്നെ. മമ്മുക്കയുടെ പനമ്പള്ളി നഗറിലെ വീട്ടിലേക്കു ഉമ്മ പോകുന്ന ദിവസം ആറാം നിലയിലെ ഇടനാഴി നിശബ്ദമാകും. വെളുത്തതട്ടത്തിന്റെ വെളിച്ചമില്ലാത്ത ഇടനാഴി. ഉമ്മ തിരികെയെത്തുമ്പോള്‍ വീണ്ടും ദീപാവലി..പെരുന്നാളിനെത്തുന്ന ദുല്‍ക്കറിനൊപ്പം ഫ്‌ളാറ്റിലെ കുട്ടിക്കൂട്ടം മത്സരിച്ചു സ്‌നാപ്പെടുത്തു.(അമ്മക്കിളികളും.... )ചില വൈകുന്നേരങ്ങളില്‍ വൈക്കം കായലിലൂടെ ഉപ്പയുമൊത്തു വഞ്ചി തുഴഞ്ഞു പോയ പഴയ കഥകള്‍ ഉമ്മയുടെ ഇടറിയ ശബ്ദത്തില്‍ കേട്ടിരിക്കുന്ന രസം പറക വയ്യ."
"ഉമ്മയുടെ കുട്ടിക്കാലം. വിവാഹം. അഞ്ചു വര്‍ഷം കഴിഞ്ഞു ജനിച്ച മമ്മുക്ക. (നെയ് കഴിച്ചു നെയ്യുണ്ട പോലെ ജനിച്ച മമ്മുക്ക )എല്ലാം എനിക്ക് കാണാപ്പാഠമായി.
മനോഹരമായ രണ്ടു വര്‍ഷങ്ങള്‍ പെട്ടന്ന് കടന്നുപോയി.അങ്ങനെയി���ിക്കെ വളരെ പെട്ടെന്നെടുത്ത ഒരു തീരുമാനം പോലെ ആരോഗ്യപരമായ കാരണങ്ങളാല്‍ ഉമ്മ ഫ്‌ലാറ്റ് വെക്കേറ്റ് ചെയ്തു പനമ്പള്ളി നഗറിലെ വീട്ടിലേക്കു തിരിച്ചുപോകുവാന്‍ തീരുമാനിച്ചു. ഉമ്മ പോകുന്ന ദിനം എനിക്കും മാച്ചുവിനും സങ്കടം കൊണ്ട് ഹൃദയം നിലക്കുമെന്നു തോന്നി. രാത്രി വൈകുവോളം ഞങ്ങളിരുവരും ഉമ്മയുടെ കൈ പിടിച്ചിരുന്നു തേങ്ങി. തട്ടത്തിന്റെ വെളിച്ചമില്ലാത്ത ഇടനാഴി എനിക്ക് മുന്നില്‍ മരിച്ചു കിടന്നു .ഇനി ആരോടും അടുക്കില്ലെന്നു പതിവ് പോലെ ഞാനുള്ളില്‍ പതം പറഞ്ഞു. അങ്ങനെ ചില ബന്ധങ്ങള്‍ ദൈവം ചേര്‍ത്ത് വച്ചതുപോലെയായി. ഇന്നും ആ ഇടറിയ ശബ്ദം കേള്‍ക്കാനായി ഫോണില്‍ ഞാന്‍ വിളിച്ചു കൊണ്ടേയിരിക്കുന്നു....രണ്ടു സൂപ്പര്‍ സ്റ്റാറുകളും വീട്ടില്‍ ഇല്ലയെന്നുറപ്പുവരുത്തി ഒറ്റ ഡ്രൈവിന് പനമ്പള്ളി നഗറിലെ വീട്ടിലെത്തി ഒരു ഗാഢാശ്ലേഷത്തിലമരുന്നു. ഗേറ്റിങ്കല്‍ നിന്നു യാത്ര ചൊല്ലുന്ന വെള്ള കോട്ടണ്‍ സാരിയും നീല ഞരമ്പുകള്‍ തെളിഞ്ഞ കൈത്തണ്ടയും കാറ്റില്‍ പറക്കുന്ന വെളുത്ത തട്ടവും ഒക്കെ ഓര്‍ത്തു കൊണ്ടു എന്റെയുള്ളില്‍ ഒരു കുട്ടി ഉറക്കെയുറക്കെ കരയുന്നു .."
0 notes
The Sleeping Dictionary (2003 cinema)
Raghu Balan
മനോഹരമായ കാനനഭംഗിയും അവിടത്തെ ഗോത്രസമൂഹവും ഒപ്പം കാട്ടുചെമ്പകത്തെ പോലെ ആരെയും ആകർഷിപ്പിക്കുന്ന ജെസീക്ക ആൽബ എന്ന നടിയുടെ സൗന്ദര്യവും അങ്ങനെ എല്ലാം ചേർത്ത് ഒരു ഫീൽ ഗുഡ് റൊമാന്റിക് പൂമ്പൊടിയിൽ പാകപ്പെടുത്തിരിക്കുകയാണ് "ദി സ്ലീപ്പിങ് ഡിക്ഷ്ണറി " എന്ന ഈ ചിത്രം...
വർഷം 1936, മലേഷ്യയുടെ വടക്കുപടിഞ്ഞാറൻ ബോർണിയോ ദ്വീപിലുള്ള ഒരു പ്രദേശമാണ് "Sarawak". സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കോളനി ആയി മാറുകയാണ് ആ പ്രദേശം. ഇവിടുത്തെ പ്രധാന ഗോത്രവിഭാഗക്കാരാണ് "Iban people".ബ്രിട്ടീഷുകാർ ഇവരെ പരിഷ്‌കരിക്കുന്ന സമയത്താണ് colonial representative ആയി നമ്മുടെ നായകൻ ജോൺ അവിടെ എത്തിചേരുന്നത്. ഇവിടുത്തെ primitive people -നെ Civilize ആകണമെന്നുള്ള ഒരു വലിയ ഉദ്യമം അയാൾക്കുണ്ട്. കൊല്ലപ്പെട്ട അയാളുടെ അച്ഛന്റെ ആഗ്രഹം കൂടിയായിരുന്നു അത്. അങ്ങനെ അയാൾ Iban ഗോത്രവർഗത്തിലെ അതിസുന്ദരിയായ Selima-യെ കണ്ടുമുട്ടുകയാണ്.. ആദ്യ കാഴ്ചയിൽ തന്നെ നിഷ്കളങ്കനായ ജോണിനെ അവൾക്ക് ഇഷ്ടമാവുകയാണ്. സേവനമനുഷ്ടിക്കുന്നതിന്റെ ഭാഗമായി ഇവിടുത്തെ ഭാഷ പഠിക്കുന്നത് നിർബന്ധമായതിനാൽ അയാളുടെ sleeping dictionary" ആയി സ്വയം മുന്നോട്ട് വരികയാണ് Selima.
"sleeping dictionary" എന്നാൽ ബ്രിട്ടീഷുകാരനായ ആ വ്യക്തിയുടെ കൂടെ താമസിച്ച് wifely duties ചെയ്യുകയും ഒപ്പം ആ ഗോത്രത്തിന്റെ ഭാഷയും habits ഉം അവർക്ക് പഠിപ്പിച്ച കൊടുക്കുകയും ചെയ്യുന്ന ആ ഗോത്രത്തിലെ സ്ത്രീകളെയാണ് sleeping dictionary" എന്ന് വിളിക്കുന്നത്. ഇവർക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയും.
എന്നാൽ സ്വന്തം വിശ്വാസത്തിലും മൂല്യങ്ങളിലും വില കല്പിച്ചിരുന്ന അയാൾക്ക് അത് ആദ്യം സ്വീകാര്യമായിരുന്നില്ല.എന്നാൽ ബോസിന്റെ നിർബന്ധപ്രകാരം അയാൾക്ക് അതു അനുസരിക്കേണ്ടി വരുന്നു. അങ്ങനെ ദേശം കൊണ്ടും ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും ചരിത്രം കൊണ്ടും വിഭിന്നരായ ആ രണ്ടുപേർ ഒന്നിച്ച താമസിക്കുകയാണ്.സ്വാഭാവികമായും പ്രണയമെന്ന് വിലക്കുകൾ ഇല്ലാത്ത വികാരം അവരിൽ പൂവിടാൻ അധികം താമസമുണ്ടായില്ല... ഒപ്പം പ്രശ്നങ്ങളും...ബാക്കി സ്‌ക്രീനിൽ....
ഒട്ടും ബോർ അടിക്കാതെയുള്ള അവതരണവും.. കേന്ദ്രകഥാപത്രങ്ങളുടെ മികച്ച കെമിസ്ട്രിയിലുള്ള പെർഫോമൻസ് കൊണ്ടും വളരെ മികച്ചത് എന്ന് പറയിപ്പിക്കാൻ ഈ ചിത്രത്തിന് ആവുന്നുണ്ട്. John Truscott ആയി വേഷമിട്ടിരിക്കുന്നത് ഹോളിവുഡിലെ തന്നെ വളരെ underrated ആയ നടൻ Hugh Dancy ആണ്...
Emily Mortimer,Bob Hoskins,Brenda Blethyn,Eugene Salleh,Noah Taylor എന്നിവരാണ് ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങൾ ആയി വരുന്നത്. ഫീൽ ഗുഡ് റൊമാന്റിക് ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർ ഈ ചിത്രം മിസ്സ് ആക്കരുത്..സെക്സ് കണ്ടന്റ് ഉള്ളതിനാൽ പതിനെട്ടു വയസിൽ താഴെയുള്ളവർ കാണരുത്.
https://youtu.be/qRhj-8ep-JQ
0 notes
ഗര്‍ഭധാരണം വേഗത്തിലാക്കണോ ? ഈ സെക്‌സ് ടിപ്‌സ് ഒന്നു പരീക്ഷിക്കൂ
ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ പങ്കാളികളുടെ വന്ധ്യതാ പ്രശ്നങ്ങള്‍ മുതല്‍ ഭക്ഷണം വരെ ഒരു ഘടകമാണ്. ഒരു വര്‍ഷം സ്ഥിരമായി സുരക്ഷ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടിട്ടും ഗര്‍ഭധാരണം സാധ്യമായില്ലെങ്കില്‍ മാത്രമെ ദമ്പതികള്‍ക്ക് വന്ധ്യത ഉള്ളതായി കണക്കാക്കേണ്ടതുള്ളു. വന്ധ്യത ഉണ്ടാവാന്‍ വിവിധ കാരണങ്ങളുണ്ട്. പ്രായം, ഭക്ഷണ രീതി, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇവയെല്ലാം നിങ്ങളുടെ പൂര്‍ണ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ഗര്‍ഭ ധാരണ ശേഷിയെയും പ്രതിരോധമായി ബാധിക്കും. ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ചില പ്രത്യേക സെക്സ് ടിപ്സ് ഉണ്ട്. ഇതെക്കുറിച്ചറിയൂ, ഇതില്‍ ചില പ്രത്യേക സെക്സ് പൊസിഷനുകളും പെടുന്നു. ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഇത്തരം ചില സെക്സ് നിര്‍ദേശങ്ങളെ കുറിച്ച് അറിയൂ
മാജിക് മൗണ്ടന്‍ സ്‌റ്റൈല്‍ -
ഡോഗി സ്റ്റൈലിനോട് സാമ്യമുള്ളതാണ്. ഇതും ഗര്‍ഭധാരണം വേഗത്തില്‍ നടക്കാന്‍ സഹായിക്കും. സ്പൂണിംഗ് സ്‌റ്റൈല്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റൊരു പൊസിഷനാണ്.
ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ -
ഗ്ലോവിംഗ് ട്രയാംഗിള്‍ പൊസിഷന്‍ ഗര്‍ഭധാരണം നടക്കാന്‍ വൈദ്യശാസ്ത്രം വിശദീകരിയ്ക്കുന്ന മറ്റൊരു പൊസിഷനാണ്. റോക്ക് ആന്റ് റോളര്‍ അല്ലെങ്കില്‍ അന്‍വില് പോസ് എളുപ്പത്തില്‍ ഗര്‍ഭധാരണം നടക്കാന്‍ സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണ്.പ്ലവ്, ബട്ടര്‍ ഫ്ളൈ സ്‌റ്റൈലുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന മറ്റു രണ്ടുതരം സെക്സ് പൊസിഷനുകളാണ്.
മെഷിനറി പോസ് -
മെഷിനറി പോസ് എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന ഒന്നാണ്. സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമായി വരുന്ന പൊസിഷന്‍. ഡോഗി സ്റ്റൈല്‍ എളുപ്പം ഗര്‍ഭധാരണത്തിനു സഹായിക്കുന്ന മറ്റൊരു സെക്സ് പൊസിഷനാണെന്നു വൈദ്യശാസ്ത്രം പറയുന്നു. അണ്ഡബീജസങ്കലനം വേഗത്തില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്ന്.
അമിതവണ്ണമുള്ള സ്ത്രീകള്‍ -
അമിതവണ്ണമുള്ള സ്ത്രീകള്‍ ഗര്‍ഭിണികളാകുന്നതിന് കൂടുതല്‍ സമയമെടുക്കുന്നു. കഴിവതും ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുവാന്‍ ശ്രദ്ധിക്കണം. ഇതുപോലെ ലൂബ്രിക്കേഷനുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇവയിലെ കെമിക്കലുകള്‍ ഗര്‍ഭധാരണത്തിന് ചിലപ്പോഴെങ്കിലും തടസം നില്‍ക്കും
പ്രായം കൂടുന്തോറും -
പ്രായം കൂടുന്തോറും ഗര്‍ഭം ധരിക്കാനും കൂടുതല്‍ സമയമെടുക്കും. 30 വയസിനു മുന്‍പ് ഗര്‍ഭിണിയാകുന്നതാണ് കൂടുതല്‍ നല്ലത്. 30 വയസു കഴിഞ്ഞ് ഗര്‍ഭം ധരിക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ അധികസമയമെടുത്തേക്കാം. പ്രായമേറുന്തോറും കുട്ടിക്ക് ജനിതക തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് -
രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സമയത്ത് പുരുഷ ഹോര്‍മോണ്‍ ഏറെ കൂടുതലാണ്. ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂടുന്നത് ബീജ സംഖ്യയേയും ഗുണത്തേയും സഹായിക്കുന്ന ഒന്നുമാണ്. ഈ സമയത്ത് ബന്ധപ്പെടുന്നത് ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.
ടെന്‍ഷന്‍ -
ടെന്‍ഷന്‍ ഗര്‍ഭധാരണം വൈകിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഒരു ഗര്‍ഭത്തിന് ആരോഗ്യമുള്ള ശരീരവും മനസും അത്യാവശ്യമാണ്.സെക്സ് ഗര്‍ഭധാരണത്തിനു വേണ്ടിയെന്നു കരുതി യാന്ത്രിമായി ചെയ്യരുത്. സെക്സ് ആസ്വദിയ്ക്കുക. ആഗ്രഹിയ്ക്കുന്ന സമയത്ത് സെക്സ് ചെയ്യുക. ഇതെല്ലാം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന കാര്യങ്ങളാണ്.
ഓവുലേഷന്‍ -
അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ നടക്കുന്ന സമയമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും ചേര്‍ന്നത്. കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഈ കണക്ക് ശരിയാകണമെന്നില്ല. ഓവുലേഷന്‍ നടക്കുന്ന സമയം നോക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു തവണത്തെ ലൈംഗിക ബന്ധം കൊണ്ട് ഗര്‍ഭം ധരിക്കണമെന്നില്ല. കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടുന്നത് നല്ലതാണ്.
ദിവസവും ബന്ധപ്പെടുന്നത് -
ദിവസവും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത കൂട്ടുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് ബീജഗുണം കുറയ്ക്കുകയാണ് ചെയ്യുക. ബീജങ്ങളുടെ സംഖ്യയേയും. ഇതുകൊണ്ട് ആഴ്ചയില്‍ മൂന്നുനാലു തവണ സെക്സ് മതിയാകും.
സ്ത്രീകള്‍ക്ക് -
സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകുന്നത് പെട്ടെന്നുള്ള ഗര്‍ഭധാരണത്തിന് സഹായിക്കുമെന്നും പറയുന്നു. ബന്ധപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് ഓര്‍ഗാസം അഥവാ രതിമൂര്‍ഛയുണ്ടാകുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
ഓര്‍ഗാസ സമയത്ത് യോനീ ഭാഗത്തുണ്ടാകുന്ന സങ്കോച വികാസങ്ങള്‍ ബീജം പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തിലേയ്ക്കു കടക്കാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതായത് സ്ത്രീയ്ക്കുണ്ടാകുന്ന ഓര്‍ഗാസം ഗര്‍ഭ ധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണെന്നു ചുരുക്കം.
സ്ത്രീകളില്‍ മ്യൂകസ് -
ഓവുലേഷന്‍ നോക്കി ഗര്‍ഭധാരണത്തിന് ശ്രമിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് കൃത്യമായി കണ്ടെത്താന്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകും. പ്രത്യേകിച്ചും കൃത്യമായ ആര്‍ത്തവ ചക്രമില്ലാത്തവരില്‍. സ്ത്രീകളില്‍ മ്യൂകസ് അഥവാ യോനിയില്‍ നിന്നുള്ള സ്രവം അനുസരിച്ച് ഓവുലേഷന്‍ ദിവസം കണ്ടെത്താം. ഓവുലേഷന്‍ സമയത്ത് സ്ത്രീകളുടെ യോനിയില്‍ നിന്നും കൂടുതല്‍ കട്ടിയോടു കൂടിയ സ്രവം പുറപ്പെടും. ഇത് അണ്ഡോല്‍പാദനം അഥവാ ഓലുവേഷന്‍ നടക്കുന്നുവെന്നതിന്റെ സൂചനയാണ്. ഈ ദിവസങ്ങള്‍ നോക്കി ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
0 notes
പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്ത 'നീലവെളിച്ചം' ഏപ്രിൽ ഇരുപതിന് പ്രദർശനത്തിനെത്തി.വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ഇന്നിന്റെ ഭാവ രൂപത്തിൽ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നീലവെളിച്ചം'. കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്ക്കരൻ മാഷ് ടീമിന്റെ ഏവരുടെയും ഹൃദയത്തിൽ പതിപ്പിച്ച,ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനങ്ങൾ ആധുനിക സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നു.ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, അഭിരാം രാധാകൃഷ്ണൻ, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റർ വി സാജനാണ്.സഹ നിർമ്മാണം- സജിൻ അലി പുലക്കൽ,അബ്ബാസ് പുതുപ്പറമ്പിൽ, അഡീഷണൽ സ്ക്രിപ്റ്റ്-ഹൃഷികേശ് ഭാസ്കരൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോതിഷ് ശങ്കർ, സൗണ്ട് മിക്സിംഗ്-വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്,നിക്സൺ ജോർജ്. കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആബിദ് അബു, അഗസ്റ്റിൻ ജോർജ്.പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരീഷ് തെക്കേപ്പാട്ട്, ബിബിൻ രവീന്ദ്രൻ,സ്റ്റിൽസ്-ആർ റോഷൻ,ഡിഐ കളറിസ്റ്റ്-രംഗ, വിഎഫ്‌എക്സ്- മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസ്. പി ആർ ഒ-എ എസ് ദിനേശ്.
ചിത്രം മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ സൂപ്പർഹിറ്റിലേക്ക് പോകുകയാണ്. ഏതാനും പ്രേക്ഷക പ്രതികരണങ്ങളിലേക്ക്
Shaji T.U
മലയാളത്തിലെ എക്കാലത്തേയും സൂപ്പർസ്റ്റാർ യക്ഷിയാണ് 'ഭാർഗ്ഗവി'. അടഞ്ഞു കിടക്കുന്ന വലിയ വീടുകൾ ഇപ്പോഴും നമുക്ക് ഭാർഗ്ഗവീനിലയങ്ങളുമാണ്.ബഷീറിന്റെ പ്രഖ്യാതമായ ആഖ്യാനം തന്നെയാണ് 'നീലവെളിച്ച'വും പിന്തുടരുന്നത്. ഇക്കാലയളവിൽ സാങ്കേതികമായി സിനിമ കൈവരിച്ച ഔന്നത്യം ദൃശ്യപരിചരണത്തിലും ശബ്ദവിന്യാസത്തിലും വരുത്തിയിട്ടുള്ള അനുഭവലോകമാണ് പഴയ 'ഭാർഗ്ഗവീനിലയ'ത്തിൽ നിന്ന് പുതിയ 'നീലവെളിച്ചം' താണ്ടിയെടുക്കുന്ന ദൂരം. ഭാർഗ്ഗവിയുടെ കഥ നമുക്ക് എത്രയോ ദശകങ്ങളായി അറിവുള്ളതാണ്. അതുകൊണ്ട് ആ കഥയിലല്ല, അതിന്റെ അനുഭവത്തിൽ കൊടുത്ത ശ്രദ്ധയിൽ ആഷിഖ് അബു വിജയിച്ചുവെന്ന് തന്നെയാണ് തോന്നിയത്.
ഗിരീഷ് ഗംഗാധരന്റെ അനാമോർഫിക് ദൃശ്യങ്ങൾ, ജ്യോതിഷ് ശങ്കർ ഒരുക്കിയ അറുപതുകളിലെ കേരളത്തിലെ ഗ്രാമപ്രകൃതിയും ചുറ്റുപാടുകളും കാലമാറ്റത്തിന് അനുസരിച്ചുള്ള അവയുടെ പരിവർത്തനങ്ങളും, മലയാളിക്ക് എക്കാലവും പ്രിയപ്പെട്ട ഒരു ഗാനശേഖരത്തിന്റെ ആത്മാവ് ചോർന്നുപോകാതെ പുനരവതരിപ്പിക്കാനുള്ള ബിജിബാൽ, റെക്സ് വിജയൻ എന്നിവരുടെ തെളിവുറ്റ ശ്രമങ്ങൾ (താമസമെന്തേ വരുവാൻ ഒഴികെ), ഭീതിദമായ ഒരു അന്തരീക്ഷത്തിനെ സമർത്ഥമായി ഉൾക്കൊള്ളുവാൻ ശ്രമിക്കുന്ന വിഷ്ണു ഗോവിന്ദിന്റെ ശബ്ദസങ്കലനം എന്നിങ്ങനെ 'നീലവെളിച്ചം' 100% ഉം തീയറ്റർ അനുഭവമാണ്.
മനസ്സറിഞ്ഞു പണിയെടുത്തിട്ടുള്ള, പണിവൃത്തിയുള്ള സിനിമകൾ കാണുന്നത് തന്നെ ഒരു ആനന്ദമാണ്. ചിത്രത്തിന്റെ ട്രെയിലറിന്റെ അവസാനം ഡോൾബി അറ്റ്മോസ് എന്ന് പ്രത്യേകം എഴുതിയത് വെറുതെയല്ലെന്ന് തീയറ്ററിൽ തന്നെ കണ്ടാൽ ബോധ്യമാകും.
**
Mahesh Kumar
പണ്ടെപ്പോഴോ കണ്ട പടം , ഇപ്പോഴും യൂട്യൂബിൽ കിടക്കുന്ന ഒരു പടം , അതിനെ പൊടി തട്ടി വീണ്ടും ചെയ്യേണ്ട കാര്യമെന്താണ് എന്ന ചിന്തയിൽ തിയേറ്ററിൽ കാണുകയേ ഇല്ല എന്ന് തീരുമാനിച്ച പടം , ട്രൈലെർ തന്ന കോളിറ്റിയും കഴിഞ്ഞ ഒരു മാസത്തെ സിനിമാ വരൾച്ചയും കാരണം കേരളത്തിലെ ആദ്യ ഷോയിൽ പി വി ആർ കൊച്ചിയിൽ നീലവെളിച്ചതിന്റെ ആദ്യ പ്രേക്ഷകരിൽ ഒരാളാവാൻ ഈ ഉള്ളവന് ഭാഗ്യം ലഭിച്ചു 😂. പഴയ സിനിമ മനസ്സിൽ വെച്ച് നീലവെളിച്ചത്തെ കാണരുത് , എന്തൊക്കെയോ കുറെ മാറ്റങ്ങൾ ഉണ്ട് , കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല , രണ്ടേമുക്കാൽ മണിക്കൂർ ഉണ്ടായ ഭാർഗവി നിലയം നീലവെളിച്ചം 2 മണിക്കൂർ എന്തോ ഉള്ളു . സിനിമയിലേക്ക് വന്നാൽ , കൊള്ളാം , ടെക്നിക്കലി ഗംഭീരമായ ടീം ഉള്ളത് നന്നായി മനസ്സിലാവുന്നുണ്ട് . റോഷൻ റിമ കാസ്റ്റിംഗുകൾ വേണമായിരുന്നോ എന്ന ചിന്ത ഇടക്കൊക്കെ വന്നു , പക്ഷെ പിന്നീട് അത് അങ്ങ് മാറി .എടുത്ത് പറയേണ്ടത് ടൊവിനോ… അയാൾ നല്ല ഒരു നടനായി മാറുന്നുണ്ട് . ഗംഭീര പെർഫോമെൻസ് ..തിയേറ്ററിൽ കണ്ടാൽ നഷ്ടമാവില്ല എന്ന് മാത്രമല്ല ചിലപ്പോൾ നല്ല ഹിറ്റിലേക്കും പോവാൻ സാധ്യത കാണുന്നു ..
***
PS Unnikrishnan
നീലവെളിച്ചം കണ്ടു. കഴിയുമെങ്കിൽ തീർച്ചയായും തീയറ്ററിൽ തന്നെ കാണേണ്ടുന്ന പടമാണ് .ഹൃദ്യമെന്ന് പറയാവുന്ന ആവിഷ്ക്കാരം ,ഹൃദയം തൊട്ട പാട്ടുകളുടെ പുന:പ്രവേശം .കണ്ടും കേട്ടുമറിഞ്ഞും പതിഞ്ഞ കഥയുടെ പഴമ ചോരാതെ പുതുക്കത്തിൽ ചെത്തിയെടുത്തിരിക്കുന്ന ദൃശ്യവശ്യത .
മലയാളിയുടെ മഹാ ഉൻമ്മാദിയായ ബേപ്പൂർ സുൽത്താനുള്ള പുതു കാലത്തിൻ്റെ ട്രിബ്യൂട്ടെന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്.
ഭാർഗ്ഗവീ നിലയത്തിലെ മധുവിനോളം കുസൃതി നീല വെളിച്ചത്തിലെ ടൊവീനോയ്ക്ക് ഇല്ലായിരുന്നെങ്കിലും പുള്ളിയത് വൃത്തിയായ് ചെയ്തെടുത്തു .ഭാർഗ്ഗവീ നിലയത്തിലെ നസ്സീറിനോളം പ്രണയം നീല വെളിച്ചത്തിലാവേശിച്ചെടുക്കുന്നതിൽ റോഷൻ മാത്യു കുറച്ച് തളർന്നു പോയ്.ഭാർഗ്ഗവീ നിലയത്തിലെ പി.ജെ ആൻ്റണിയുടെ കരുത്ത് നീലവെളിച്ചത്തിലെ ഷൈൻ ടോം ചാക്കോയ്ക്കോ ,ഭാർഗ്ഗവീ നിലയത്തിലെ വിജയനിർമ്മലയുടെ നിറവ് നീലവെളിച്ചത്തിലെ റിമാ കല്ലിംഗലിനോ പൂരിപ്പിച്ചെടുക്കാൻ പ്രയാസമയത് പൂർവ്വമേരുക്കളായ അഭിനേതാക്കളുടെ പ്രതിഭയുടെ ഔന്നത്യം കൊണ്ട് കൂടിയാണ്. ഒരു സിനിമ കൊണ്ട് പ്രേത സിനിമാ ചരിത്രത്തെ വരുതിയിലാക്കിയ ,തൻ്റെ കാഴ്ച്ചകളെ പതിറ്റാണ്ടുകളുടെ പ്രേതാനുഭവ കാഴ്ച്ചകളാക്കി മാറ്റിയ വിൻസെൻ്റ് എന്ന സംവിധായക പ്രതിഭയുടെ കയ്യൊപ്പിനെ കാലം കൊണ്ട് ഒന്ന് തുടച്ച് വൃത്തിയാക്കി തിളക്കമുള്ള വെളിച്ചമായ് മലയാള സിനിമയുടെ ഉമ്മറത്തേയ്ക്ക് ഒന്ന് തിരി നീട്ടി വയ്ക്കുകയാണ് ആഷിഖ് അബു ചെയ്യുന്നത്.നിങ്ങളീ സിനിമ കാണണം...
***
Libin Lal
മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നായ ഭാർഗവിനിലയത്തിന്റെ ഹൈടെക്ക് വേർഷൻ .
പഴയ സിനിമയില��� പാട്ടുകളുടെ പുതിയ പതിപ്പും,ആഷിഖ് അബുവിന്റെ ക്രാഫ്റ്റ് എന്താണെന്ന് വെളിവാക്കുന്ന ഷോട്ടുകളും ഫ്രെയിമുകളുമാണ് സിനിമയുടെ നട്ടെല്ല്.ടോവിനോ, ഷൈൻ എല്ലാം അവരുടെ വേഷങ്ങൾ നന്നായി ചെയ്തപ്പോൾ, ആഷിഖ് ചെയ്തൊരു അബദ്ധം സിനിമയെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്,
സ്വന്തം ഭാര്യയെ നായികയാക്കി അഭിനയിപ്പിച്ചത്. എത്ര പീയേഴ്സ് സോപ്പിട്ട് കുളിപ്പിച്ചു പുട്ടിയിട്ട് നിർത്തിയാലും ഭാർഗവി ആകാൻ ആ മൊയിന്തിനെ കൊണ്ട് ആവില്ല. മിനിമം ഐശ്വര്യ ലക്ഷ്മിയെ എങ്കിലും കാസറ്റ് ചെയ്‌തു വേറെ ലെവലിൽ എത്തിക്കാമായിരുന്ന ഐറ്റം, ബോളി+പ്രഥമനിൽ മത്തി വറുത്തത് കൊണ്ട് വന്നിട്ടത് പോലെ ആയിട്ടുണ്ട്. മത്തിയെ ഒക്കെ ബെല്ല കമ്മാത്തിപുര റീമേക്ക് ചെയ്യുമ്പോൾ അഭിനയിപ്പിക്കാം, ഓസ്കാർ നോമിനേഷൻ വാങ്ങി തരുമായിരുന്നല്ലോ.നീലാവെളിച്ചം ചുമ്മാ, പാട്ടും വിശ്വൽസും മാത്രം കാണാൻ ടിക്കറ്റ് എടുക്കാം, ടിക്കറ്റ് ക്യാഷ് മുതലാവും .നിലവിൽ 60-70വയസുള്ളവർ പോയി കണ്ടാൽ നൊസ്റ്റു അടിച്ചു ചാവാൻ ചാവാൻ സാധ്യതയുണ്ട്. നീലവെളിച്ചം - Superb Cinematic Experience . Must Watch in Quality theatre
***
https://youtu.be/jOOO00WJRWw
Bilahari Ravi
നീലവെളിച്ചം സുന്ദരമായ സിനിമയായി അനുഭവപ്പെട്ടു.ബഷീറിയൻ സംഭാഷണശൈലി പിന്തുടരുന്നതിൽ ടൊവീനോ മധുവിന് പിന്നിലായി എന്നു തന്നെ പറയാം. മാത്രവുമല്ല പലപ്പോഴും ടൊവീനോയുടെ സംഭാഷണശൈലിയുമായി ഉരസലുണ്ടാവുകയും ചെയ്തു.റോഷൻ്റെ ശശികുമാറും ബഷീറിൻ്റെ കൈയൊപ്പുള്ള ശൈലി പിടിക്കാൻ ശ്രമിച്ച് തോറ്റു പോയി .പ്രേംനസീറിൻ്റെ പ്രണയത്തിനേക്കാൾ റോഷന് കണ്ണുകൾ കൊണ്ട് പ്രണയിക്കാനറിയാമെങ്കിലും, നസീറിൻ്റെ ഗ്രേസിനെ തോൽപ്പിക്കാനായില്ല തന്നെ.ഒറിജിനലിനെ ഒരു രീതിയിലും ആധാരമാക്കാതെ അഭിനയിച്ചത് ഷൈൻ ടോം ചാക്കോ തന്നെയാണ്.അതിനാൽ തന്നെ പി.ജെ.ആൻ്റെണിയുടെ തട്ടിനൊപ്പം അയാൾ നിന്നു,ഒരേ തൂക്കത്തിലും, മികവിലും.താമസമെന്തേ വരുവാൻ എന്ന പാട്ടിനെ ദ്രോഹിച്ചില്ലന്ന് പറഞ്ഞാൽ കളവാകും, തീർച്ച.റിമ കല്ലിങ്കലിൻ്റെ പ്രണയഭാവത്തിന് ശകലം പ്രായക്കൂടുതലിൻ്റെ അസ്കിതയുണ്ടായിരുന്നു എങ്കിലും മോശമാക്കിയില്ല.നീലവെളിച്ചത്തിന് നല്ല തെളിച്ചമുണ്ട്.
***
0 notes
Sunil Kolattukudy Cherian
മോഹൻലാലിനെ ലാലേട്ടനാക്കിയ വേണു നാഗവള്ളിയുടെ 'സർവ്വകലാശാല'യ്ക്ക് 36 വർഷം പഴക്കമായി. ചെറിയാൻ കല്പകവാടിയുടെ കഥ. പാലക്കാട് വിക്ടോറിയ കോളേജായിരുന്നു പ്രധാന ലൊക്കേഷൻ. നിർമ്മാണം ആനന്ദ്. പ്രിയദർശന്റെ 'റോങ്ങ് നമ്പർ' അടക്കം മൂന്ന് ചിത്രങ്ങൾക്ക് ശേഷം ആനന്ദ് നിർമ്മിച്ച ചിത്രമാണിത്. ഇതിന് ശേഷം നാഗവള്ളിയുടെ രണ്ട് ചിത്രങ്ങൾ കൂടി നിർമ്മിച്ചു. ഇപ്പോൾ മമ്മൂട്ടിയുടെ 'ബസൂക്ക'യുടെ നിർമ്മാണത്തിലാണ് ആനന്ദ്.
തെറ്റിദ്ധാരണയുടെ പ്രായത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന യുവത്വത്തിന്റെ കഥയാണ് 'സർവ്വകലാശാല' പറഞ്ഞത്. മൂന്നാം പിജിക്ക് പഠിക്കുന്ന ലാൽ, ജീവൻ (ശ്രീനാഥ്), അയാളുടെ സഹോദരി (ലിസി), അച്ചന്മാർ (അടൂർ ഭാസി, ജഗതി, ശങ്കരാടി), സ്പോർട്ട്സ് സാർ (ഇന്നസെന്റ്), ലാലിൻറെ പഴയ സഹപാഠി ഇപ്പോൾ കോളേജ് ലക്ച്ചറർ (സന്ധ്യ) എന്നീ പ്രമുഖ കോളേജ് താരങ്ങൾക്കൊപ്പം അവധൂതനായ സിദ്ധനും (നെടുമുടി)
ചേർന്ന് കാല്പനികവും റിയലിസവും ചേർന്ന ഗൃഹാതുരലോകം സമ്മാനിച്ചു ഈ ചിത്രം.
കോളേജിലെ കലോത്സവം കഴിഞ്ഞ് ലിസിയെ കയറിപ്പിടിച്ചത് ലാലേട്ടനാണെന്ന് വിചാരിച്ച് ലാലിനെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യുകയാണ്. കോളേജിൽ ലഹള. പോലീസ് ലാലിനെ അറസ്റ്റ് ചെയ്‌തു. യഥാർത്ഥ പ്രതിയെ കാണുകയും കോളേജ് മൊത്തം പോലീസ് സ്റ്റേഷന് മുന്നിൽ ഹാജരായി. പ്രിൻസിപ്പലച്ചൻ ലാലിനോട് മാപ്പ് ചോദിക്കുമ്പോൾ വിദ്യാർത്ഥികളുടെ ബാനർ ചുരുൾ നിവർന്നു - ലാലേട്ടാ മാപ്പ്.
കാവാലം-എംജി രാധാകൃഷ്ണൻ ടീമിന്റെ ഗാനങ്ങൾ ചിത്രത്തെപ്പോലെ തന്നെ ഹൃദയഹാരിയായി. 'അതിര് കാക്കും മലയൊന്ന് തുടുത്തേ' കാവാലത്തിന്റെ തനത് ശൈലീ നാടൻപാട്ടാണ്. 'അത്തിന്തോ തെയ്യന്താരോ' അടിപൊളി ഗണത്തിൽപ്പെടുത്താം. 'പൊരുന്നിരിക്കും ചൂടിൽ' ലാലിൻറെ കുട്ടിക്കാലം കാണിക്കുന്ന പാട്ട്. 'പനിനീർ പൂവിതളിൽ' എന്ന പ്രണയ ഗാനത്തിന്, ഭരതന്റെ 'ചാമര'ത്തിലെ 'കതിരാടും വയലിൽ' എന്ന ഗാനത്തിന്റെ ഈണം എംജി രാധാകൃഷ്ണൻ വീണ്ടും ഉപയോഗിച്ചു.
മംഗളം വാരികയിലെ 'ഇലഞ്ഞിപ്പൂക്കൾ' സിനിമയായപ്പോൾ അതിലൂടെ വന്ന നടിയാണ് സന്ധ്യ. 'സർവകലാശാല'യ്ക്ക് ശേഷം 'കാട്ടുകുതിര'യിലെ തമ്പുരാട്ടി വേഷം ശ്രദ്ധിക്കപ്പെട്ടു.
0 notes
എന്താണ് ടിൽറ്റിംഗ് ട്രെയിൻ..?
സലിം ചാല
അത്തിവളപ്പ്
വളവുകളുള്ള റെയിൽ പാളങ്ങളിൽ ട്രെയിനിന് വേഗത കൂട്ടാൻ സഹായിക്കുന്ന സംവിധാനമാണ് ടിൽറ്റിംഗ് സാങ്കേതികവിദ്യ, വളവുകളുള്ള റോഡിൽ ഒരു സ്പോര്‍ട്സ് ബൈക്ക് ഓടിക്കുന്നത് പോലെ, ഉയർന്ന വേഗതയിൽ വളവുകൾ കൈകാര്യം ചെയ്യാൻ ട്രെയിനുകളെ ഈ സാങ്കേതികവിദ്യ സഹായിക്കും
ഹൈ-സ്പീഡ് ട്രെയിനുകൾളിലെ യാത്രാസുഖം തടസ്സപ്പെടാതിരിക്കാൻ നേരായ ട്രാക്കോ വലിയ വളവുകൾ ഇല്ലാത്ത ട്രാക്കുകളോ ആവശ്യമാണ്, അതിവേഗ ട്രെയിനുകൾ വലിയ വളവുകളുള്ള ട്രാക്കിലൂടെ വേഗത്തില്‍ പോകുമ്പോള്‍ ഇരിക്കുന്ന യാത്രക്കാർക്ക് സീറ്റിൽ ഞെരുക്കം അനുഭവപ്പെടുകയും
ട്രെയിനിലെ നിൽക്കുന്ന യാത്രക്കാർക്ക് അവരുടെ ബാലൻസ് നഷ്ടപ്പെടുകയും, ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറുകയോ വലിയ അപകടം സംഭവിക്കുകയോ ചെയ്യും, അങ്ങനെ സംഭവിക്കാതിരിക്കാൻ സാധാരണയായി ട്രെയിനുകൾ വളവുകളിൽ വളരെ വേഗത കുറച്ച് ഓടിക്കുകയാണ് പതിവ്.
ട്രാക്കിൽ മാറ്റം വരുത്താതെ തന്നെ കോച്ചിന്റെ സൂപ്പർ സ്ട്രക്ചർ ടിൽറ്റിംഗ് ചെയ്യാൻ അനുവദിക്കുന്ന രൂപകൽപ്പനയിലാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം.
ട്രെയിൻ വേഗതയിൽ ഒരു വളവ് ചുറ്റിക്കറങ്ങുമ്പോഴും കൊടും വളവുകളിൽ ചെരിഞ്ഞ് ഓടിക്കുമ്പോൾ യാത്രക്കാർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടും അപകടവും കുറയ്ക്കാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും.അത്തരം ട്രെയിനുകളാണ് ടിൽറ്റിംഗ് ട്രെയിനുകൾ.ടിൽറ്റിംഗ് കോച്ചുകൾക്ക് പ്രത്യേക സസ്പെൻഷൻ ഫീച്ചറുകൾ ഉണ്ട്, ഇത് വളവുകളിൽ വേഗത്തില്‍ ചരിഞ്ഞുപോകാൻ ട്രെയിനുകളെ കൂടുതല്‍ പ്രാപ്തമാക്കുന്നു.വളവുകളിൽ ചെരിയുമ്പോൾ യാത്രക്കാർക്ക് അനുഭവപ്പെടുന്ന ഫോഴ്സ് കുറയ്ക്കുന്നു, സാധാരണ സസ്‌പെൻഷൻ ട്രെയിനിൽ യാത്രക്കാർക്ക് അനുഭവപ്പെടുന്ന അസ്വസ്ഥത കുറയ്ക്കുന്നതിനൊപ്പം അതി വേഗതയിൽ വളവുകൾ കടന്നുപോകാൻ ട്രെയിനിനെ സഹായിക്കുന്നു.
1930 കളുടെ അവസാനമാണ് ആദ്യ പരീക്ഷണം ആരംഭിക്കുന്നത്. 1956 ൽ പുൾമാൻ-സ്റ്റാൻഡേർഡ് എന്ന ഒരു യുഎസ് റെയിൽ നിർമ്മാതാവ് ട്രെയിൻ-X എന്ന പേരിൽ രണ്ട് ട്രെയിൻ സെറ്റുകൾ നിർമ്മിച്ചു, ഇതാണ് ആദ്യത്തെ ടിൽറ്റിംഗ് ട്രെയിന്‍.1973 ൽ നഗോയയ്ക്കും നാഗാനയ്ക്കും ഇടയിൽ ഓടാൻ തുടങ്ങിയ ജാപ്പനീസ് ക്ലാസ് 381 ആയിരുന്നു ടിൽറ്റിംഗ് ട്രെയിനുകളുടെ ആദ്യത്തെ വലിയ പരമ്പര.1970 കളിൽ വികസിപ്പിച്ച ടാൽഗോ ആയിരുന്നു ആദ്യത്തെ വിജയകരമായ യൂറോപ്യൻ ടിൽറ്റിംഗ് ട്രെയിൻ ഡിസൈൻ, ഇത് സ്പാനിഷ് നാഷണൽ റെയിൽവേ വ്യാപകമായി അംഗീകരിച്ചു.ഇന്ന് ഇറ്റലി, പോർച്ചുഗൽ, സ്ലോവേനിയ, ഫിൻലാൻഡ്, റഷ്യ, ചെക്ക് റിപ്പബ്ലിക്, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സർലൻഡ്, ചൈന, ജർമ്മനി, റൊമാനിയ എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിൽ ഇത്തരം ട്രെയിനുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്നു.
---
0 notes
കൃഷ്ണശങ്കർ -കിച്ചു ടെല്ലസ് -സുധി കോപ്പ എന്നിവർ ഒന്നിക്കുന്ന "പട്ടാപ്പകൽ"; ചിത്രീകരണം പുരോഗമിക്കുന്നു...
'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന 'പട്ടാപ്പകൽ' എന്ന കോമഡി എന്റർടൈനർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്തു പുരോഗമിക്കുന്നു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ. നന്ദകുമാർ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.എസ് അർജുനാണ്.
എസ്.വി കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ, രമേഷ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, വൈശാഖ് വിജയൻ, ഗീതി സംഗീത, ആമിന, സന്ധ്യ എന്നിവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം കണ്ണൻ പട്ടേരിയും ജസ്സൽ സഹീറും സാജിർ സദഫുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: ജിഷ്ണു, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
**
0 notes
മാധ്യമ, വിനോദ വ്യവസായം 2030-ഓടെ 70 ബില്യൺ ഡോളറിലെത്തും: അനുരാഗ് സിംഗ് താക്കൂർ
ചെന്നൈ, 2023 ഏപ്രിൽ 20
നിലവിലെ 30 ബില്യൺ ഡോളറിൽ നിന്ന് 2030 ഓടെ മാധ്യമ, വിനോദ വ്യവസായം 70 ബില്യൺ ഡോളറിലെത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, പ്രത്യേകിച്ച് OTT, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയ്ക്ക് ഈ വളർച്ചയിൽ മൂന്നിൽ രണ്ടു പങ്ക് വഹിക്കാനും സംഭാവന ചെയ്യാനുമുണ്ട്," ബഹുമാനപ്പെട്ട ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂർ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സതേൺ റീജിയൻ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യ മീഡിയ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ് - CII ദക്ഷിൺ 2023-ന്റെ വാലിഡിക്റ്ററി സെഷനിൽ തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
“ഞങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സിനിമാ നിർമ്മാതാക്കളാണ്. മഹാമാരിയുടെ കാലത്ത് മുന്നിട്ടിറങ്ങിയതും എല്ലാവരേയും രസിപ്പിച്ചതും സിനിമാ വ്യവസായമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.“ഒരു വശത്ത് ഞങ്ങൾക്ക് വെല്ലുവിളികളും അവസരങ്ങളുമുണ്ട്, മറുവശത്ത് കൂടുതൽ കൂടുതൽ ആളുകളെ എങ്ങനെ നൈപുണ്യമാക്കാമെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിന് അവരെ വ്യവസായത്തിൽ ജോലി ചെയ്യിപ്പിക്കാമെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങളുമായി കൈകോർക്കാനും രാജ്യത്തുടനീളമുള്ള നൈപുണ്യ (skill )വികസന സംരംഭങ്ങൾ ഏറ്റെടുക്കാനും വ്യവസായത്തിൽ നിന്നുള്ള പങ്കാളികളെ ക്ഷണിക്കാനും ഞാൻ ഈ അവസരം വിനിയോഗിക്കുന്നു," അദ്ദേഹം തന്റെ പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞു.
നടനും നിർമ്മാതാവും സംവിധായകനുമായ ധനുഷിനെ ബഹുമാനപ്പെട്ട മന്ത്രി യൂത്ത് ഐക്കൺ ആയി ആദരിച്ചു. അദ്ദേഹം പറഞ്ഞു, “ഇത്രയും ദൂരം വന്ന് യൂത്ത് ഐക്കൺ ബഹുമതി നേടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നേടാനും സ്വപ്നം കാണാനും കീഴടക്കാനും ഒത്തിരിയുണ്ട്”.
CII ദക്ഷിണ 2023 ചെയർമാനും സത്യജ്യോതി ഫിലിംസ് മാനേജിംഗ് പാർട്ണറുമായ ടി ജി ത്യാഗരാജൻ പറഞ്ഞു, “ഇന്ത്യൻ സിനിമകൾ ആഗോള തലത്തിൽ പ്രദർശിപ്പിക്കുന്നതിന് മന്ത്രാലയത്തിന്റെ പിന്തുണ വളരെ വലുതാണ്. 80 പ്രഭാഷകരും ദക്ഷിണേന്ത്യയിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ആഗോളതലത്തിൽ നിന്നുമുള്ള 1000 പ്രതിനിധികളും പരിപാടിയിൽ പ്രതിനിധീകരിച്ചു
സിഐഐ സതേൺ റീജിയൻ ചെയർമാനും വോൾവോ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ കമൽ ബാലി, സിനിമാ വ്യവസായം നിലവിൽ നികുതി ചുമത്തുന്ന ജിഎസ്ടിയും തദ്ദേശ സ്ഥാപന നികുതികളും പരിശോധിച്ച് വ്യവസായ സ്റ്റാറ്റസ് ടാഗ് നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. നിരവധി പതിറ്റാണ്ടുകളായി ഉന്നയിച്ചിരുന്ന ഒരു ആവശ്യമാണത് . നടനും നിർമ്മാതാവുമായ ചിരഞ്ജീവിയെ ഈ വർഷത്തെ ഐക്കൺ ആയി ആദരിച്ചു. ചിരഞ്ജീവിക്ക് വേണ്ടി സിഐഐ ദക്ഷിണ സ്റ്റിയറിങ് കമ്മിറ്റി അംഗം സുഹാസിനി മണിരത്നം ആദരം ഏറ്റുവാങ്ങി.
ദക്ഷിണേന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രവി കൊട്ടാരക്കര തന്റെ പ്രത്യേക പ്രസംഗത്തിൽ സിനിമാട്ടോഗ്രാഫേഴ്‌സ് ആക്റ്റ് രാജ്യസഭ പാസാക്കിയത് വ്യവസായത്തിന്റെ വലിയ വിജയമാണെന്ന് എടുത്തുപറഞ്ഞു. "ദക്ഷിണ് 2022-ന്റെ ആദ്യ എഡിഷനിലാണ് ഈ നിയമത്തിനായുള്ള അഭ്യർത്ഥന മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ചത്. ഈ വർഷം അത് യാഥാർത്ഥ്യമായിരിക്കുന്നു," ഫെഫ്‌സി ആൻഡ് ഡയറക്‌ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് ആർ കെ സെൽവമണി പറഞ്ഞു. CII ദക്ഷിണ 2023 സ്റ്റിയറിങ് കമ്മിറ്റി അംഗം, ശ്രീമതി ഖുശ്ബു സുന്ദർ, മാധ്യമ, വിനോദ വ്യവസായത്തെ നിരന്തരം പിന്തുണയ്ക്കുകയും സിനിമാ മേഖലയിൽ ഇന്ത്യയെ യഥാർത്ഥ ആഗോള നേതാവാക്കിയതിനും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
0 notes
വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റ���ക്കോർഡ് തീർത്ത് രാം ചരൻ - ഉപാസന വീഡിയോ
ലോകമെമ്പാടും ആരാധകർ കൊണ്ട് സമ്പന്നനായ നടനാണ് രാം ചരൻ. ഇപ്പോഴിതാ രാം ചരൻ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റിലീസായ ' ആർ ആർ ആർ താരം രാം ചരൻ ഓസ്കറിനായി തയ്യാറെടുക്കുന്നു' എന്ന വീഡിയോ 65 ലക്ഷം യൂട്യൂബ് വ്യൂസ് കഴിഞ്ഞ് കുതിക്കുകയാണ്. ചാനലിൽ തന്നെ ഏറ്റവും അധികം വ്യൂസുള്ള വീഡിയോയായി മാറിയിരിക്കുകയാണ്. രാം ചരണും ഭാര്യ ഉപാസനയും ഒന്നിച്ചുള്ള വീഡിയോ ഇരുവരുടെയും ജീവിതത്തിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾ കാണിക്കുകയും ചെയ്യുന്നു.
ഉപാസനയുടെ മുടിയിൽ ഹെയർ സ്പ്രേ അടിക്കുന്ന രാം ചരണിൽ നിന്നുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഇരുവരുടെയും സ്വകാര്യ ജീവിതത്തിലേക്കാണ് വീഡിയോ പോകുന്നത്. രാം ചരണിന്റെ മുറിയുടെ ഉള്ളിലേക്ക് കടക്കുന്ന വീഡിയോ ഭക്തിയുടെ അന്തരീക്ഷത്തിലേക്ക് മാറുന്നുണ്ട്. രാം ഓസ്കർസിന് പോകാൻ തയ്യാറായതിന് ശേഷം കിടിലം ഗെറ്റപ്പിലാണ് കാണുന്നത്. ഉപാസന അടിപൊളി സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് കാണുന്നത്. രണ്ട് പേരും റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കാണാൻ തന്നെ രസകരമാണ്.
വീഡിയോ ഇത്രയധികം വൈറലാവനുള്ള കാരണം രാം ചരണിന്റെ സിനിമയെപോലെ തന്നെ അദ്ദേഹത്തെ ജീവിതത്തിലും സ്നേഹിക്കുന്ന ആരാധകർ കാരണം തന്നെയാണ്. സിനിമ മേഖലയിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ് രാം ചരൻ. ഇനിയും പുതിയ ചരിത്രങ്ങൾ തിരുത്തിക്കുറിക്കാൻ തയ്യാറെടുക്കുകയാണ് താരവും ആരാധകരും. ഒരുപാട് ഹൃദയങ്ങൾ കീഴടക്കി രാം ചരണും ഭാര്യയും ജീവിതത്തിൽ മുന്നേറുകയാണ്.
https://youtu.be/hjfcyTq1XmE
0 notes
ദി സ്പീഡ് ട്രാക്ക് (2007) , ബംഗ്ലവിൽ ഔത (2005) , കുറ്റപത്രം (1991) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശാന്തിവിള ദിനേശ് അസിസ്റ്റന്റ് ഡയറക്ടറും സംവിധായകനുമാണ് . എന്നാൽ അതിലുപരിയായി ശാന്തിവിള ദിനേശ് പ്രശസ്തനാകുന്നത് വിവാദങ്ങളിലൂടെയാണ്. സിനിമാമേഖലയിലെ പല കാര്യങ്ങളും മുഖംനോക്കാതെ വിളിച്ചുപറയുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ശത്രുക്കൾക്ക് പഞ്ഞവുമില്ല. ഇപ്പോൾ നടത്തിയ ചില വെളിപ്പെടുത്തലുകൾ ആണ് വീണ്ടും വിവാദമാകുന്നത്. ആ വെളിപ്പെടുത്തൽ പ്രധാനമായും പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ, നടൻമാരായ ഉണ്ണി മുകുന്ദൻ, ആസിഫലി എന്നിവരെ കേന്ദ്രീകരിച്ചാണ്. വെളിപ്പെടുത്തലുകൾ ഇങ്ങനെ , ശാന്തിവിളയുടെ വാക്കുകൾ..
[caption id="attachment_392390" align="aligncenter" width="717"] ബാദുഷ[/caption]
"പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ ചുരുക്കം ചില നടന്മാരുടെ ഒഴികെ മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരുടെയും ഡേറ്റ് മൊത്തത്തിൽ മേടിച്ചു വെച്ചേക്കുകയും മറ്റു നിർമ്മാതാക്കൾ ഈ നടന്മാരെ സമീപിക്കുമ്പോൾ ഈ ഡേറ്റ് വലിയ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു. ജോജു ജോർജിന്റെ ഡേറ്റ് 60 ലക്ഷം രൂപ കൊടുത്ത് ബാദുഷ മേടിച്ചു വെയ്ക്കുകയും അത് മറിച്ചുവിൽക്കുന്നത് ഒരു കോടി രൂപയ്ക്കും ആണ്. അധികമായി വരുന്ന 40 ലക്ഷം രൂപ ബാദുഷയ്ക്ക് സ്വന്തം. "
"10 കോടിയിൽ താഴെ നിൽക്കുന്ന ഒരു സിനിമ ചെയ്യാൻ ഉണ്ണി മുകുന്ദനെ സമീപിച്ച സംവിധായകനോട് ഉണ്ണി മുകുന്ദൻ പറഞ്ഞത് മാളികപ്പുറം വൻവിജയം നേടിയതുകൊണ്ട് താൻ ഇനി 25 ഉം 30 ഉം കോടിയൊക്കെ മുടക്കുമുതൽ വരുന്ന വലിയ സിനിമകളെ ചെയ്യുന്നുള്ളു. മലയാളത്തിൽ 100 കോടി ക്ലബ് ഉള്ളത് തനിക്കും മോഹൻലാലിനും മാത്രമാണ്. "
"ഡ്രൈവർ ഓൺ ഡ്യൂട്ടി എന്ന 2016 ടൈമിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയം ശരത്ചന്ദ്രൻ വയനാട് എന്ന സംവിധായകൻ ആസിഫ് അലിയെ കാണുകയും കുയിൽ എന്ന പേരിലൊരു സിനിമയുടെ തിരക്കഥ കൊടുക്കുകയും ചെയ്യുന്നു. DTP ചെയ്ത ഒരു കോപ്പി മാത്രമാണ് ശരത്ചന്ദ്രന്റെ കൈയിൽ ഉള്ളത്. അതാണ് ആസിഫിന് കൊടുത്തതും. ആന്റോ ജോസഫ് പടം പ്രൊഡ്യൂസ് ചെയ്യാമെന്നും ഏറ്റിരുന്നു. ഏതായാലും ആസിഫ് അലി ആറു വർഷങ്ങൾ കഴിഞ്ഞിട്ടും സ്ക്രിപ്റ്റ് വായിച്ചു തീർന്നിട്ടില്ല. സ്ക്രിപ്റ്റ് മടക്കികിട്ടാത്തത് കാരണം മറ്റൊരാളെ വെച്ചും സിനിമ ചെയ്യാൻ ശരത്ചന്ദ്രന് പറ്റുന്നില്ല. "
( ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തലുകൾ. ബാദുഷയുടെ കാര്യമൊക്കെ ചില ഓഡിയോ തെളിവുകൾ സഹിതമാണ് പറഞ്ഞിരിക്കുന്നത്. )
Credits ശാന്തിവിള ദിനേശ്
0 notes
Sajeevan Anthikad
ഭാർഗ്ഗവീ നിലയമാണോ നീലവെളിച്ചമാണോ നന്നായത് ? ഇങ്ങനെ ഒരു ചോദ്യം ഒരു ചോദ്യം പോലുമല്ല. ഭാർഗ്ഗവിനിലയം 1964 ൽ ഇറങ്ങിയ സിനിമയാണ്. നീലവെളിച്ചം 2023 ലും.നീണ്ട 59 വർഷങ്ങൾ കൊണ്ട് ഈ ലോകമെത്ര മാറി. അടപടലം മാറ്റങ്ങൾ സിനിമയുടെ രംഗത്തുമുണ്ടായി. നീലവെളിച്ചം എന്ന സിനിമ എല്ലാം കൊണ്ടും മികച്ച കാഴ്ചാനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്.സാഹിത്യകാരനായി വന്ന ടൊവീനോ സിനിമയുടെ ആദ്യഭാഗങ്ങളിൽ ഒറ്റക്ക് തന്നെയാണ്. ഒരൊറ്റ നടനഭിനയിച്ച സിനിമ പോലെ അദേഹം സ്വന്തം പാടവം കൊണ്ട് കുറെ സമയം പ്രേക്ഷകരെ എൻഗേജ്ഡ് ആക്കി നിർത്തി. ടൊവീനോയുടെ അഭിനയ ജീവിതത്തിലെ ഒരു മൈൽ സ്റ്റോണായി ഈ സിനിമ എണ്ണപ്പെടുമെന്നുറപ്പാണ്.
ഒരു പ്രേതസുന്ദരിയുടെ സാന്നിധ്യം പാശ്ചാത്തലത്തിൽ മാത്രം നിർത്തി കൊണ്ട് കഥ പറയുന്ന ഒരു രീതിയാണ് ആഷിഖ് അബു ആ ഘട്ടത്തിൽ സ്വീകരിച്ചത്.ആ ട്രീറ്റ്മെന്റ് വളരെ നന്നായി.ഇന്ത്യയിലെ സുന്ദരികളായ പ്രേതാത്മക്കളുടെ പരമ്പരാഗത യൂണിഫോമാണ് നീലവെളിച്ചത്തിലെ പ്രേത സുന്ദരിയും ധരിച്ചിട്ടുള്ളത്. അറുപതു വർഷമെത്തിയിട്ടും അതൊന്നു മാറ്റി പിടിക്കാൻ ആ സുന്ദരികൾക്ക് ഇതുവരെ തോന്നിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ട്രൗസറിന്റെ കാര്യത്തിൽ ആർ എസ് എസ് കാർക്കുണ്ടായിരുന്ന പിടിവാശിയാണ് ഇക്കാര്യത്തിൽ പ്രേത സുന്ദരികൾക്കുമുള്ളതെന്ന് തോന്നുന്നു. ഭാർഗ്ഗവീ നിലയത്തിലെ പൂട്ടിയിട്ട മുറിയും അപ്പുറത്തെ വീട്ടിൽ താമസിക്കുന്ന യുവ കോമളനുമെല്ലാം മണിചിത്രതാഴിനെ ഓർമ്മിപ്പിച്ചു.
മണിചിത്രത്താഴിലെ പ്രേതം ശോഭനയെ ബാധിച്ച മാനസിക രോഗത്തിന്റെ സൃഷ്ടിയായിരുന്നെങ്കിൽ ഭാർഗ്ഗവീനിലയത്തിലെ പ്രേതം ഭാർഗ്ഗവീ എന്ന ഒറിജിനൽ പ്രേതമാണ്. 1964 കളിൽ കേരളത്തിൽ പ്രേതങ്ങൾ ഇഷ്ടം പോലുണ്ടായിരുന്നു.അന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പുകളും ഇടതൂർന്നു വളരുന്ന മരങ്ങളും കരിമ്പനകളും കാവുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന അമ്പലങ്ങളും കൊട്ടിലുകളും - എല്ലാം പ്രേതങ്ങളുടെ ആവാസത്തിനനുയോജ്യമായ ഇടങ്ങളായിരുന്നു.1970 ൽ ഭൂമിയുടെ ഉടമസ്ഥത പരിഷ്ക്കരിക്കപ്പെട്ടു. ഭൂപരിഷ്ക്കരണം മൂലം ഭൂമി തുണ്ടുവൽക്കരിക്കപ്പെട്ടു. അതോടൊപ്പം ഗൾഫ് കുടിയേറ്റം ആരംഭിച്ചു. കൂട്ടുകുടുംബങ്ങൾ തകർന്ന് ചെറിയ ചെറിയ വീടുകൾ ഉയർന്നു വരാൻ തുടങ്ങി. കാടും പടലയും വൃക്ഷങ്ങളും വെട്ടിമാറ്റി തൽസ്ഥാനത്ത് വീടുകളും കൃഷിയും വന്നു.
അതേ സമയം KSEB എന്ന പൊതുമേഖല ആവശ്യക്കാർക്കൊക്കെ വെളിച്ചം കൊടുക്കാനും ആരംഭിച്ചു. ഭൂമിയെ തുണ്ടു തുണ്ടാക്കി വീടുകളും , വീടുകളിലാകെ വെളിച്ചവും, വീടുകളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ സ്ട്രീറ്റ് ലൈറ്റും.പ്രേതങ്ങളുടെ ആവാസ വ്യവസ്ഥ തകരുകയും അവർ രാമേശ്വരം തിരുന്നാവായ ഭാഗങ്ങളിലേക്ക് ഓടി പോകുകയും ചെയ്തു.ഇതേ സമയത്തു തന്നെ കരിമ്പനയിൽ കാലാകാലമായി വാസമുറപ്പിച്ചിരുന്ന യക്ഷികളും വെല്ലുവിളികൾ നേരിട്ടു.പല കരിമ്പന തോപ്പുകളും വെട്ടിനശിപ്പിക്കപ്പെടുകയും യക്ഷികൾക്ക് തങ്ങാൻ ഇടമില്ലാതായി തീരുകയും ചെയ്തു.
ആത്മാഭിമാനിണികളും ഫെമിനിസ്റ്റുകളുമായിരുന്ന യക്ഷിണികൾ കൂട്ടം കൂട്ടമായി ചോറ്റാനിക്കരയിലേക്ക് മാർച്ചു ചെയ്യുകയും അവിടത്തെ മരങ്ങളിലെ ആണികളിൽ തലയിടിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇങ്ങനെയാണ് യക്ഷികൾക്കും പ്രേതാത്മാക്കൾക്കും വംശനാശം സംഭവിച്ചത്.ഇന്നു കാണുന്നില്ല എന്നത് ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതിന്റെ തെളിവല്ല.യാഥാർത്ഥ്യങ്ങളേക്കാൾ ശക്തി മിത്തുകൾക്കും സാങ്കല്പിക യാഥാർത്ഥ്യങ്ങൾക്കും ഉണ്ടെന്ന് യുവാൽ നോവ ഹരാറി തന്റെ സാപ്പിയൻസ് എന്ന പുസ്തകത്തിൽ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്.അതുകൊണ്ടാണ് കാന്താരയും ബാഹുബലിയും ഹാരി പോർട്ടറുമൊക്കെ ഇക്കാലത്ത് ഹിറ്റാകുന്നത്. ആ സിനിമകളൊക്കെ ഏറ്റവും കൂടുതൽ തവണ തിയറ്ററിൽ പോയി കാണുന്നത് പുതിയ തലമുറയാണ്. ഗ്രാഫിക്സും മേക്കിങ്ങും ആക്ഷനും സൗണ്ട് ഡിസൈനിങ്ങും - ഇതൊക്കെ നന്നായാൽ അത്തരം സിനിമകൾ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെടുന്നു.
നീലവെളിച്ചത്തെയും ആ കാറ്റഗറിയിൽ പെടുത്താം. പഴയ ഒരു കഥയല്ലേ , എന്തിനാ കാണുന്നത് എന്ന് ചിലർക്കു തോന്നിയേക്കാം - പൊന്നിയൻ സെൽവനും ബാഹുബലിയും കാന്താരയുമൊക്കെ അതിലും പഴഞ്ചൻ കഥകളല്ലേ - എന്നിട്ടും നമ്മൾ കണ്ടു.എന്തുകൊണ്ട് കണ്ടു?യാഥാർത്ഥ്യങ്ങളേക്കാൾ ശക്തി കെട്ടുകഥകൾക്കുള്ളതു കൊണ്ട്. സോ ഒരു സംശയവുമില്ലാതെ നീല വെളിച്ചം കാണാൻ പോകാം. റംസാൻ പൊടി പൊടിച്ചിരിക്കും.
0 notes