നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന ചിത്രം ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തുന്നു.
ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലൊരുക്കിയ ചിത്രം, നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന്‍ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവിശേഷങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട സിനിമയിലെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. സിദ്ദിഖിന്റെ ആദ്യ മലയാള ചിത്രമാണിത്.
അമാന ശ്രീനിയാണ് ചിത്രത്തില്‍ നായികയാകുന്നത്. കൂടാതെ സലിംകുമാര്‍, വിനോദ് കോവൂര്‍, അഭിലാഷ് ശ്രീധരന്‍, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെല്‍ബിന്‍, അക്ഷയ് അശോക്,,രവി കുമാർ എന്നിവരും വേഷമിടുന്നു.
ബാനര്‍ ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്‌ച്ചേഴ്‌സ്, ഛായാഗ്രഹണം എല്‍ദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം മിര്‍ഷാദ് കയ്പമംഗലം, എഡിറ്റിംഗ്, കളറിസ്റ്റ് അമരിഷ് നൗഷാദ്, ഗാനരചന രശ്മി സുശീല്‍, മിര്‍ഷാദ് കയ്പമംഗലം, അനൂപ് ജി,
സംഗീതം ചാള്‍സ് സൈമണ്‍, ശ്രീകാന്ത് ശങ്കരനാരായണന്‍, ആലാപനം കെ എസ് ഹരിശങ്കര്‍, ഹിഷാം അബ്ദുള്‍ വഹാബ്, അരവിന്ദ് വേണുഗോപാല്‍, സച്ചിന്‍രാജ്, വിനോദ് കോവൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ അമരിഷ് നൗഷാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിയാസ് വയനാട്, പശ്ചാത്തലസംഗീതം ശ്രീകാന്ത് ശങ്കരനാരായണന്‍, കല സിദ്ദിഖ് അഹമ്മദ്, ചമയം ഷിജുമോന്‍, കോസ്റ്റിയും ദേവകുമാര്‍ എസ്, കാസ്റ്റിംഗ് ഡയറക്ടര്‍ റമീസ് കെ, ത്രില്‍സ് സജീര്‍ഖാന്‍, മരയ്ക്കാര്‍, കോറിയോഗ്രാഫി സാകേഷ് സുരേന്ദ്രന്‍, പി ആർ ഒ അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ.സംവിധാന സഹായികള്‍ സൂര്യന്‍, അലന്‍ വര്‍ഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ അനന്തകൃഷ്ണന്‍, സ്റ്റുഡിയോ ഫ്യൂച്ചര്‍ വര്‍ക്ക്‌സ് മീഡിയ ഫാക്ടറി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് മുഹമ്മദ് ഫയസ്, അശ്വിന്‍ മോട്ടി, ഡിസൈന്‍സ് അര്‍ജുന്‍ സി രാജ്, മീഡിയ ഫാക്ടറി, സ്റ്റില്‍സ് ബെന്‍സന്‍ ബെന്നി,
ചിത്രം ഒക്ടോബർ 6ന് റിയാസ് സ്ക്വയർ മോഷൻ പിക്ചർസ് വിതരണത്തിനെത്തിക്കുന്നു.പി ആർ ഒ എം കെ ഷെജിൻ.
0 notes
"ഫൂട്ടേജ് "അനൗൺസ്മെന്റ് പോസ്റ്റർ.
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് "എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ പുറത്തിറക്കി.
അഞ്ചാം പാതിരാ, കുമ്പ��ങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എഡിറ്റര്‍-സൈജു ശ്രീധരന്‍, ഛായാഗ്രഹണം-ശരത് ജോര്‍ജ് ബെന്നി, പോസ്റ്റര്‍ ഡിസൈന്‍- കൊക്കാച്ചി,ശ്രീഹരി ശിവ.കളറിസ്റ്റ്- രമേഷ് സി.പി,സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍,വി എഫ് എക്‌സ്-മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-കിഷോര്‍ പുറക്കാട്ടിരി,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്,സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്,ലൈന്‍ പ്രൊഡ്യൂസര്‍-അനീഷ് പി സലിം, കലാസംവിധാനം- അപ്പുണ്ണി സാജന്‍, പ്രോജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം,കോ പ്രൊഡ്യൂസർ-രാഹുല്‍ രാജീവ്, സൂരജ് മേനോന്‍.ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്.തൊടുപുഴ പരിസരപ്രദേശങ്ങളിലായീ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി ആർ ഒ-എ.എസ് ദിനേശ്.
0 notes
വേഗ റെയിൽപാത പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷയില്ല; സർക്കാർ അവകാശവാദങ്ങൾക്കെതിരെ ഇ ശ്രീധരൻ
കൊച്ചി: കേരളാ സർക്കാർ നടപ്പാക്കുമെന്ന് പറയുന്ന വേഗ റെയിൽപാത പദ്ധതിയിൽ സർക്കാരിന്റെ വാദങ്ങളെ പൊളിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. വേഗ റെയില്‍പാത പദ്ധതി നടപ്പാകുമെന്നു പ്രതീക്ഷയില്ലെന്നു ശ്രീധരൻ. ചെലവു കുറയ്ക്കാന്‍ വേണ്ടിയാണു സര്‍ക്കാര്‍ ഹൈ സ്പീഡ് റെയില്‍വേയ്ക്കു പകരം സെമി ഹൈ സ്പീഡ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, ഇതുകൊണ്ടു ചെലവില്‍ കാര്യമായ വ്യത്യാസം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് വേഗ റെയില്‍പാത പദ്ധതി.വേഗ പാത പദ്ധതിയില്‍ പാളത്തിന് ഇരുവശത്തും ഉയരത്തില്‍ മതില്‍ വേണ്ടി വരുമെന്നും പദ്ധതിക്കു റെയില്‍വേ തത്വത്തില്‍ അംഗീകാരം നല്‍കി എന്നതും ശരിയല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ സര്‍വേ നടത്താന്‍ മാത്രമാണ് അനുമതി. പ്രോജക്‌ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയാലേ പദ്ധതിക്ക് അനുമതി തേടാന്‍ കഴിയൂ.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 6 ഹൈ സ്പീഡ് - സെമി ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ കേരളത്തിന്റെ പദ്ധതി ഉള്‍പ്പെട്ടിട്ടില്ല. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കുന്ന പാളത്തിലൂടെ 75 കിലോമീറ്റര്‍ വേഗത്തില്‍ ഗുഡ്സ് ട്രെയിന്‍ ഓടിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്നും ശ്രീധരൻ കുറ്റപ്പെടുത്തി.
from Blogger http://www.ezhomelive.com/2020/02/blog-post_568.html
0 notes
ബിജെപി ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കും,
ബിജെപി ശബരിമല വിഷയം മുഖ്യ പ��രചാരണ വിഷയമാക്കും,
തിരുവനന്തപുരം: ശബരിമല വിഷയം മുഖ്യ പ്രചാരണ വിഷയമാക്കാനുറച്ച് ബിജെപി. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് എല്ലാം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വിവരം. ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് രാഷ്ട്രീയപക്ഷപാതപരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയാണെന്ന് എല്‍ഡിഎഫ്…
View On WordPress
0 notes
#ദിനസരികള് 516- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയാറാം ദിവസം.
#ദിനസരികള് 516- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിയാറാം ദിവസം.
||ഏകീകൃത സിവില്‍ കോഡ് അകവും പുറവും – എഡി . ഹമീദ് ചേന്ദമംഗലൂര്‍|| ആനന്ദ്, കെ വേണു, പി എസ് ശ്രീധരന്‍ പിള്ള, കെ കെ കൊച്ച് , കെ ടി തോമസ്, നൈനാന്‍ കോശി, ജോസഫ് പുലിക്കുന്നേല്‍ , കാളീശ്വരം രാജ്, ഒ അബ്ദുറഹിമാന്‍ , പോള്‍ തേലക്കാട്ട് , യു കലാനാഥന്‍, ഖദീജാ മുംതാസ് എന്നിവരാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ആ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ഭരണഘടനയിലെ നാല്പത്തിനാലാം വകുപ്പാണ് ഏകീകൃത സിവില്‍…
View On WordPress
0 notes
'ശംഖജം' പ്രവാസത്തിന്റെ നീറുന്ന കഥ
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
പ്രവാസി കഥാകാരൻ ശരവൺ മഹേശ്വറിന്റെ 30 വർഷക്കാലത്തെ പ്രവാസ ജീവിതത്തിന്റെ പരിശ്ചേദമാണ് ശംഖജം എന്ന നോവൽ. ശംഖജം എന്നാല്‍ വലിയ മുത്ത് എന്നാണ് അര്‍ത്ഥം. എല്ലാവരും മുത്ത് വാരാനാണല്ലോ ഗള്‍ഫ് എന്ന ഈ ഭൂമിയിലെത്തുന്നത്. അതില്‍ 100 പേരെ എടുത്താല്‍ 90 പേരും ദു:ഖക്കയത്തില്‍ തന്നെയായിരിക്കും. രക്ഷപ്പെടുന്ന 10 പേര്‍ സ്ഥായിയായി എന്തെങ്കിലും നേടുന്നുണ്ടോ എന്നതും സംശയമാണ്.
ഡോക്‌ടർ. കുമരകം പി.ജി. അച്യുതന്‍ നായരുടെ മകനായി ജനുവരി 13 ആം തിയതി തിരുവനന്തപുരത്ത് ജനിച്ച രവികുമാർ എന്ന ശരവണ്‍ മഹേശ്വര്‍ തിരുവനന്തപുരം മോഡല്‍ സ്‌കൂളിലും സംസ്‌കൃതകോളജിൽ നിന്നുമായി പഠനം പൂർത്തിയാക്കി. പിന്നെ നാട്ടിൽ തൊഴിലും എഴുത്തുമായി കുറച്ചു കാലം. തുടർന്നാണ് ജോലിക്കായി ഖത്തറിലേക്ക് ഇദ്ദേഹം വരുന്നത്. 1989 ഖത്തറിലെത്തുകയും നീണ്ട 15 വര്‍ഷം ഖത്തറിൽ ജോലി നോക്കിയ ഇദ്ദേഹം 2004 നാട്ടിലേക്ക് മടങ്ങി. പിന്നീട് 2007 ലാണ് ദുബായിലേക്ക് പോകുന്നത്.
ഖത്തര്‍, ബഹറിന്‍, സഊദി അറേബ്യ, യുഎഇ തുടങ്ങി ആറോളം രാജ്യങ്ങളില്‍ സേവനം അനുഷ്ട്ഠിച്ചിട്ടുള്ള ഇദ്ദേഹം കൂലിപ്പണി മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പദവി വരെ ചെയ്തു. ഏത് ജോലിക്കു അതിന്റേതായ അന്തസ്സും നിലനില്പ്പും ഉണ്ടെന്ന് വിശ്വസിക്കുന്ന ഇദ്ദേഹത്തിന്റെ അനുഭവങ്ങളാണ്, നവരസം സംഗീതസഭയുടെ 2022 ലെ ഗോവിന്ദ് രചന അവാർഡ് ലഭിച്ചിട്ടുള്ള ശംഖജം എന്ന ഈ നോവലിൽ ഉള്ളത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത നൂറു കണക്കിനനുഭവങ്ങള്‍, ജീവിക്കാന്‍ ഒരു കച്ചിതുരുമ്പ് പോലും ലഭിക്കാതെ ആത്മഹത്യവരെ ചെയ്യ്താലോയെന്ന് ചിന്തിച്ച ദിനങ്ങള്‍, അതെല്ലാം തരണം ചെയ്ത ഇദ്ദേഹം എട്ട് വര്‍ഷമെടുത്താണ് ഈ നോവല്‍ പൂര്‍ത്തിയാക്കിയത്.
വീട്ടില്‍നിന്നും ചുറ്റുവട്ടത്തുനിന്നും കിട്ടിയതും പ്രവാസജീവിതത്തിലെ കയ്‌പേറിയതുമായ അനുഭവങ്ങളുടെ ശക്തിയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ശരവണ്‍ മഹേശ്വര്‍ തന്റെ തൂലികയിലൂടെ നിരവധി കവിതാ, ചെറുകഥാ സമാഹരങ്ങള്‍, നോവലുകള്‍, ചലച്ചിത്ര തിരക്കഥകള്‍, സിനിമാ അനുഭവങ്ങള്‍, കത്തുകളുടെ സമാഹാരം എന്നിങ്ങിനെ 56 ഓളം കൃതികൾ എഴുതുകയും അതിൽ 23 കൃതികള്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
കാലാനുവർത്തിയായി വായനക്കാരിലേക്ക് അനുസ്യൂതം ഒഴുകികൊണ്ടിയിരിക്കുന്ന ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് അവതാരികകളും ആമുഖങ്ങളും, നിരൂപണങ്ങളും എഴുതിയീട്ടുള്ളത് തകഴി, ബഷീര്‍, മഹാകവി അക്കിത്തം, മഹാകവി ഒളപ്പമണ്ണ, മഹാകവി എം പി അപ്പന്‍, പെരുമ്പടവം ശ്രീധരന്‍, ശ്രീമതി ബാലാമണിയമ്മ, ശ്രീമതി മനോന്‍, ഡോ. ജി രാമചന്ദ്രന്‍ അങ്ങനെ മലയാള സാഹിത്യത്തിലെ 49 ഓളം പ്രതിഭകളാണ്.
വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്ത ശാന്തിമന്ത്രം മുഴക്കുന്ന മരുത്വാമല, പൂർണമായും മിഡിലീസ്റ്റിൽ ചിത്രീകരിച്ച ��ദ്യ ഹിന്ദി ഹൃസ്വചിത്രമായ ആകർഷിത്, നൃത്തസംഗീത ചിത്രമായ ദമരു, മറന്നുവോ നീയെൻ തുടങ്ങി നിരവധി ഹൃസ്വചിത്രങ്ങളും എഴുത്തിനൊപ്പം ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം 36 ഭാഗങ്ങളായി ശംഖജം എന്ന ഈ നോവൽ സ്പാർക്ക് മീഡിയ എന്ന യുട്യൂബ് ചാനലിലൂടെ എഴുത്തുകാരൻ തന്നെ അവതരിപ്പിക്കുന്നത് വൈകാതെ സംപ്രേക്ഷണം ആരംഭിക്കും.
2005 ല്‍ ഫ്രണ്ട്‌ഷിപ്പ് ഫോറം ഓഫ് ഇന്ത്യയുടെ ഭരത് എക്‌സലന്‍സ് അവാര്‍ഡ്, 2006 ല്‍ ഇന്റര്‍നാഷണല്‍ പെന്‍ഗ്വിന്‍ പബ്ലിഷിങ് ഹൗസിന്റെ പേഴ്‌സ്‌ണാലിറ്റി ഓഫ് ഇന്ത്യാ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തന്റെ സാഹിത്യപ്രവർത്തനങ്ങളുമായി തിരക്കിൽ നിന്ന് തിരക്കിലേക്ക് സഞ്ചാരിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹമിപ്പോൾ വൈഗ തൻ നദിക്കരയിലെ എന്ന തമിഴ് ചലച്ചിത്രവുമായി ബന്ധപ്പെട്ട് നാട്ടിലാണ്. പാര്‍വതി മഹേശ്വറാണ് ഭാര്യ. വിശാഖ് മഹേശ്വര്‍ ഏക മകനാണ്.
ശുഭം.
0 notes
പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞും കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചും ശ്രീധരൻ പിള്ള
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞും കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചും മിസോറാം ഗവര്‍ണ്ണര്‍ ശ്രീധരൻ പിള്ള. പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ ഇന്ത്യയില്‍ ഗവർണറെ തടഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇക്കാര്യത്തില്‍ മലയാളിയെന്ന നിലയില്‍ ആശങ്കയുണ്ട്. മണിപ്പൂരിലെ ഗവർണർ നജ്മയെ എന്തിന് തടഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും പിള്ള കോഴിക്കോട് പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വമാണ് ആരിഫ് മുഹമ്മദ് ഖാന്‍റേത്. ജാമിയയിലും അലിഗഡിലുമാണ് അദ്ദേഹം പഠിച്ചത്. അലിഗഡ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
'രാജിവ് ഗാന്ധി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഷാബാനു കേസിലെ വിധി വന്നത്. അതിനെ അട്ടിമറിക്കാന്‍ പാര്‍ലമെന്‍റില്‍ ബില്ല് വന്നപ്പോള്‍ ആരിഫ് ഖാനാണ് നെഞ്ച് കാട്ടി എതിര്‍ത്തത്. അന്ന് ഇ.എം.എസിന്‍റെ ഓളേം കെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചവരുണ്ട്. അന്ന് ഇ.എം.എസ് ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് നോക്കിയാല്‍ മതി. പാര്‍ലമെന്‍റില്‍ എതിര്‍ത്തതിന്‍റെ പേരില്‍ ആരിഫ് ആക്രമിക്കപ്പെട്ടു. മൂന്ന് ദിവസം ബോധരഹിതനായി കഴിയേണ്ടി വന്നു. നീതിബോധത്തിന്‍റെ പ്രതീകമാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഖുര്‍ആന്‍ ആൻഡ് ചലഞ്ചസ് എന്ന പുസ്‌കമെഴുതിയ ആളുകൂടിയാണ്'- പിള്ള വ്യക്തമാക്കി.
from Blogger http://www.ezhomelive.com/2019/12/blog-post_479.html
0 notes
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം; കുമ്മനം രാജശേഖരന് സാധ്യത
തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് കുമ്മനം രാജശേഖരന് സാധ്യതയേറി. എം.ടി. രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രനായി മുരളീധരപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുന്നതിനാലാണ് ഇത്. സമവായത്തിന് ശ്രമിക്കേണ്ടതില്ലെന്ന് ആര്‍.എസ്.എസ്. നിലപാടെടുത്തു. തീരുമാനം കേന്ദ്രത്തില്‍ നിന്ന് വരട്ടെയെന്നാണ് തീരുമാനം.
മിസോറം ഗവര്‍ണര്‍ പദവി രാജിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച കുമ്മനം രാജശേഖരന് ഇപ്പോള്‍ ഔദ്യോഗിക പദവികളൊന്നുമില്ല. കുമ്മനത്തെ വീണ്ടും പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് ബി.ജെ.പിയിലെയും ആര്‍.എസ്.എസിലെയും മുതിര്‍ന്ന നേതാക്കളുടെ വാദം. ബൂത്തുതല തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലംസമിതി രൂപീകരണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിവരുന്നത്. മണ്ഡലം പ്രസിഡന്റുമാരെ 23 ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ജില്ലകളുടെയും മണ്ഡലങ്ങളുടെയും ചുമതലയുള്ള നേതാക്കളുടെ യോഗം ചേരും.
സംസ്ഥാന അധ്യക്ഷപദത്തിലേക്ക് എം.ടി. രമേശിനെ കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രനെ മുരളിപക്ഷവും മുന്നോട്ടുവയ്ക്കുന്നു. മണ്ഡലംസമിതികളില്‍ മേല്‍ക്കൈയുണ്ടെന്നാണ് ഇരുവിഭാഗങ്ങളുടെയും വാദം.സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ബി.ജെ.പി നേതാക്കളുമായി ആശയവിനിമയം നടത്തിയെങ്കിലും സംസ്ഥാന അധ്യക്ഷന്‍ ആരാകണമെന്നതുസംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ല.
മുന്‍വര്‍ഷങ്ങളിലെപ്പോലെ സമവായമുണ്ടാക്കാന്‍ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ ഇതുവരെയുള്ള നിലപാട്. കാരണം അഭിപ്രായം പറഞ്ഞാലും അമിത്ഷാ അത് അംഗീകരിക്കണമെന്നില്ല. കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായതും മടങ്ങിവന്നതുമൊക്കെ ഉദാഹരണം. പി.എസ്. ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനായതും ഇപ്പോള്‍ മിസോറം ഗവര്‍ണറായതും ഇതേരീതിയില്‍ത്തന്നെ.
from Blogger http://www.ezhomelive.com/2019/12/blog-post_682.html
0 notes